മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Sunday 30 September 2012

സമാഗമം

അവറാച്ചന്‍ ചേട്ടന്‍ മരിച്ചു .നാലഞ്ചുദിവസം കഴിഞ്ഞു അന്നമ്മ ചേടത്തി നേരെ കോര വക്കിലിനെ വിളിച്ചു .മരിച്ചു കഴിഞ്ഞേ വില്‍പത്രം  വായിക്കാന്‍ പാടുള്ളൂ എന്ന് നിബന്ധന വച്ചിട്ടാണ് അവറാച്ചന്‍ ചേട്ടന്‍ വില്‍പത്രം രജിസ്റ്റര്‍ ചെയ്തത് .കോര വക്കില്‍ വില്‍പത്രം വായിച്ചു കഴിഞ്ഞപ്പോളാണ് മുക്കാല്‍ ഭാഗം സ്വത്തും പുള്ളിടെ ചേട്ടന്റെ മക്കള്‍ക്ക്‌ .മക്കളില്ലത്തത് കൊണ്ട് അവസാന കാലത്ത് നോക്കും എന്ന് പറഞ്ഞു ചെടത്തിടെ ചെചിടെ മോളെയും കേട്ടിയോനെയും കൊണ്ട് നിര്‍ത്തിയിട്ടു അവര്‍ക്ക് 4 സെന്‍ട് സ്ഥലം മാത്രം .തിരിച്ചു പോകുന്ന വഴി കല്ലറയില്‍ വക്കാനുള്ള മാര്‍ബിള്‍ റെഡി അക്കുന്നവന്‍ വണ്ടിക്കു കൈ നീട്ടി .എന്നിട്ട് പറഞ്ഞു ചേച്ചി എല്ലാം റെഡി ആയി നാളെ കൊണ്ട് പോകാം .ചേച്ചി ചോദിച്ചു എന്താ നീ എഴുതി വചെക്കുന്നെ അവന്‍ പറഞ്ഞു അത് പിന്നെ പേരും തിയതികളും പിന്നെ 'Rest in Peace' ഉം .. ചേച്ചി പറഞ്ഞു അതിന്റെ അടിയില്‍ "നമ്മള്‍ കണ്ടു മുട്ടുന്നത് വരെ എന്ന് കൂടി എഴുതിയേരെ"