മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Tuesday 27 April 2010

More Than A Hero (by ullas)

The following incident took place when Muhammad Ali's daughters arrived at
his home wearing clothes that were not modest. Here is the story as told
by
one of his daughters:

When we finally arrived, the chauffeur escorted my younger sister, Laila,
and me up to my father's suite. As usual, he was hiding behind the door
waiting to scare us. We exchanged many hugs and kisses as we could
possibly
give in one day.

My father took a good look at us. Then he sat me down on his lap and said
something that I will never forget. He looked me straight in the eyes and
said, "Hana, everything that God made valuable in the world is covered and
hard to get to. Where do you find diamonds? Deep down in the ground,
covered
and protected. Where do you find pearls? Deep down at the bottom of the
ocean, covered up and protected in a beautiful shell. Where do you find
gold? Way down in the mine, covered over with layers and layers of rock.
You've got to work har d to get to them."

He looked at me with serious eyes. "Your body is sacred. You're far more
precious than diamonds and pearls, and you should be covered too."

Source: Taken from the book: More Than A Hero: Muhammad Ali's Life Lessons
Through His Daughter's Eyes.

Sunday 25 April 2010

Girl friend (by ullas)

One day a man was walking along the beach and found a bottle. He looked around and didn't see anyone so he opened it. A genie appeared and thanked the man for letting him out.


The genie said, "For your kindness I will grant you a wish, but only one."


The man thought for a minute and said, "I have always wanted to visit Hawaii but have never been able to because I'm afraid of flying and ships make me seasick. So I wish for a road to be built from here to Hawaii."


The genie thought for a minute and said, "No, I don't think I can do that. Just think of all the work involved: the pilings needed to hold up the highway, how deep they would have to be to reach the bottom of the ocean. Think of all the pavement that would be needed. No, that is just too much to ask."

The man thought for a minute and then told the genie, "Well, there is one other thing that I have always wanted. I would like to be able to understand my girlfriend. What makes her laugh and cry, why is she temperamental, why is she so difficult to get along with? Basically, what makes her tick?"





The genie considered for a few minutes and said, "So, do you want two lanes or four?"

Where Is God ?

A couple had two little boys, ages 8 and 10, who were excessively
mischievous. They were always getting into trouble and their parents knew that, if any mischief occurred in their town, their sons were probably involved.

The boys' mother heard that a clergyman in town had been successful in disciplining children, so she asked if he would speak with her boys. The clergyman agreed, but asked to see them individually. So the mother sent her 8-year-old first, in the morning, with the older boy to see the clergyman in the afternoon.

The clergyman, a huge man with a booming voice, sat the younger boy down and asked him sternly, "Where is God?".

They boy's mouth dropped open, but he made no response, sitting there with his mouth hanging open, wide-eyed. So the clergyman repeated the question in an even sterner tone, "Where is God!!?" Again the boy made no attempt to answer. So the clergyman raised his voice even more and shook his finger in the boy's face and bellowed, "WHERE IS GOD!?"

The boy screamed and bolted from the room, ran directly home and dove into his closet, slamming the door behind him. When his older brother found him in the closet, he asked, "What happened?"

The younger brother, gasping for breath, replied, "We are in BIG trouble this time, dude. God is missing - and they think WE did it!"

Saturday 24 April 2010

ഹോ അങ്ങനെ ഞാന്‍ ഒരു ഇംഗ്ലീഷ് പടം കണ്ടു (ഉല്ലാസ്-Ullas)


ഹൊ. പണ്ട് ബോണ്ട്‌ ചേട്ടന്‍റെ ഒരു പടം കാണാന്‍ പോയി. നമ്മള്‍ മൂന്നു നാല് സാധാരണക്കാര്‍ ... എന്ന് വച്ചാല്‍ ഇംഗ്ലീഷ് സിനിമകള്‍ അധികം കാണാത്തവര്‍ നഗരത്തിലെ മുന്തിയ തീയറ്ററില്‍ പോയി. പടം കാണാന്‍ രസമുണ്ടാകാന്‍ വേണ്ടി അഞ്ചു പത്തു പാക്കറ്റ് പോപ്പ് കോര്ന്‍, കൊക്ക കോള ഒക്കെ വാങ്ങി. ബോണ്ടിനെ ആദ്യം കാണാന്‍ വേണ്ടി മുന്നിലത്തെ സീറ്റില്‍ ആണിരിക്കുന്നത്. നമ്മള്‍ കണ്ടതിന്റെ പൊട്ടും പൊടിയും മാത്രമെ പുറകില്‍ ഇരിക്കുന്നവന്മാര്‍ക്ക് കാണാന്‍ കിട്ടു.. hmm. നമ്മളോടാ കളി. ചുമ്മാതല്ല പൈസ
ചൊള ചൊള പോലെ എണ്ണി കൊടുത്തത്...


ഒടുവില്‍ വിളക്കുകളണഞ്ഞു. കര്‍ട്ടന്‍ പൊങ്ങി. ഇപ്പൊ തുടങ്ങും. നമ്മള്‍ റെഡി ആയി. അപ്പോഴതാ വരുന്നു പരസ്യം. ബാങ്ങളൂരിലെ സ്വര്‍ണ കടകളുടെയും ജൗളി കടകളുടെയും ഒക്കെ പരസ്യം തുരു തുരാ വരുന്നു... അത് കഴിഞ്ഞപ്പോ ന്യൂ രിലീസെസ് കാണിച്ചു തുടങ്ങി. ഇനി എത്ര നേരം കാത്തിരിക്കണം ബോന്ടെട്ടനെ കാണാന്‍. ക്ഷമ നശിച്ചു തുടങ്ങി.


എല്ലാം കഴിഞ്ഞു . പടം തുടങ്ങി. സെന്‍സര്‍ ബോര്‍ഡിന്‍റെ ആള്‍ക്കാര്‍ തുല്യം ചാര്‍ത്തിയ കേരള സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലെ ഒരെണ്ണം കാണിച്ചു. എന്താ ബോണ്ട്‌ വരാത്തതെന്ന് പുറകില്‍ ഇരിക്കുന്ന കുട്ടികള്‍ ചോദിക്കുന്നത് കേള്‍ക്കാം. ഹൊ. ഇവന്മാരുടെ ഒരു തൊലിക്കട്ടി. ബോണ്ടിന്റെ അഴിഞ്ഞാട്ടം കാണാം കൊച്ചു കുട്ടികളുമായി ഒക്കെ വന്നിരിക്കുന്നു. ഇങ്ങനൊക്കെ ആലോചിച്ചു ഞാന്‍ സീറ്റില്‍ ഒട്ടി ഇരിക്കുകയാണ്. അപ്പോഴതാ വരുന്നു ഒരു കാര്‍. ബോണ്ട്‌ അതും ഓടിച്ചു വരുന്നു. അതിന്റെ പുറകില്‍ ഒരു ജാഥക്കുള്ള ആള്‍ക്കാര്‍ തോക്കുമായി വരുന്നുണ്ട്. എന്താണ് സ്ക്രീനില്‍ നടക്കുന്നതെന്ന് അറിയണമെങ്കില്‍ ഇടതു നിന്നു വലത്തേക്ക് ഒരു പാനിംഗ് നടത്തണം. വല്ല വിധേനയും കാര്യം പിടികിട്ടി. ബോണ്ടിനെ പിടിക്കാന്‍ വില്ലന്മാര്‍ വരുന്നത. ബോണ്ട്‌ ആരാ മോന്‍. കണ്ട കാട്ടിലും കുളത്തിലും ആകാശത്ത് കൂടിയുമൊക്കെ കാര്‍ ഓടിക്കുക. അതിനിടക്ക് ചൂടു വെള്ളം വായില്‍ ഒഴിച്ചിട്ടു നമ്മള്‍ നിലവിളിക്കുന്ന പോലെ എന്തൊക്കെയോ പറയുന്നുമുണ്ട്. അടുത്തിരിക്കുന്ന ആള്‍ക്കാര്‍ അത് കേട്ടു കയ്യടിക്കുന്നുമുണ്ട്. എന്ത് കുന്തമോ. നാണക്കേടല്ലേ എന്ന് കരുതി ഞാനും അടിച്ചു. പക്ഷെ അപ്പൊ ബാകിയുള്ളവര്‍ അടി നിര്‍ത്തിയ സമയമായതു കൊണ്ടു എല്ലാരും എന്നെ നോക്കി. കയ്യടിച്ചത് ഞാനല്ല എന്ന ഭാവത്തില്‍ ഞാന്‍ വെറുതെ ഇരുന്നു. സ്ക്രീനില്‍ ബോണ്ട് തകര്‍ക്കുകയാണ്. ഒടുവില്‍ ഒരു തീരുമാനമായി. വില്ലന്മാരുടെ നടുവോടിച്ചിട്ടു ബോണ്ട് തന്‍റെ കാര്‍ ഒരു മൂലയ്ക്ക് ഒതുക്കി. അതാ വരുന്നു ഒരു അമ്മച്ചി. ഇവരെ മുമ്പ് ചില ബോണ്ട് പടങ്ങളില്‍ കണ്ടു ചെറിയ പരിചയമുണ്ട്. അവര്‍ വന്നപാടെ ബോണ്ടിനെ കുറെ തെറി വിളിച്ചു. നമ്മുടെ ഷാജി കൈലാസ് പടങ്ങളില്‍ സാക്ഷിയെ ഷിറ്റ് ഗോപി വെടി വച്ചു കൊല്ലുമ്പോള്‍ മന്ത്രിമാര്‍ വിളിക്കുന്ന അതെ തെറി. അത് കേട്ടിട്ട് എന്റെ അടുത് കുഞ്ഞി ഉടുപ്പിട്ടിരുന്ന പെണ്ണ് ആകെ ഫീല്‍ ആയി അവളുടെ അപ്പുറത്തിരിക്കുന്ന മുടി നീട്ടി വളര്‍ത്തിയ അവനോടു എന്തൊക്കെയോ പറഞ്ഞു. അപ്പുറത്ത് ബോണ്ട് ചേട്ടനും ആകെ ഫീല്‍ ആയി നിക്കുകയാണ്. അങ്ങേരെ ആ അമ്മച്ചി ഇല്ലാത്ത കാര്യത്തിനാണ് വഴക്ക് പറഞ്ഞതെന്ന് തോന്നുന്നു.



ഇതിനിടക്ക്‌ സ്ക്രീനില്‍ ചില പേരുകളൊക്കെ എഴുതി കാണിക്കുന്നുണ്ട്‌. ആദ്യം ഒരു പേരു കാണിച്ചു. ഞാന്‍ കരുതി അതിലെ നടന്മാരുടെയും നടികളുടെയും ഒക്കെ പേരായിരിക്കും എന്ന്. ഒരു പേരു കാണിച്ചാല്‍ പിന്നെ പത്തിരുപതു മിനിട്ട് കഴിഞ്ഞാണ്‌ അടുത്ത പേരു കാണിക്കുന്നത്. ഒടുവില്‍ ഒരു പേരു കാണിച്ചപ്പോ അടുത്തിരുന്നവള്‍ അലറി വിളിക്കുന്നത് കേട്ടപ്പോഴാ പിടി കിട്ടിയത് അത് ഒരു സ്ഥലത്തിന്‍റെ പേരായിരുന്നു എന്ന്. ലവള്‍ അവിടൊക്കെ പോയിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും ഒരു കച്ചറ സ്ഥലം. ബോണ്ട് എങ്ങനെയോ ഒരു ബോട്ട് സംഘടിപ്പിച്ചു കടലിലിറങ്ങി. പോകുന്ന പോക്ക് കണ്ടപ്പോ ഞാന്‍ കരുതി പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നതാണെന്ന്. പിന്നല്ലേ പിടികിട്ടിയത്. ടാര്‍ പാട്ടയില്‍ വീണത്‌ പോലുള്ള നമ്മുടെ നായികയെ രക്ഷിക്കാനാണ് ബോണ്ട് കടലില്‍ ചാടിയതെന്ന്.



കൊമ്പന്‍ സ്രാവിനെ പിടിക്കാന്‍ അച്ഛന്കുഞ്ഞും പളനിയും പണ്ടു ചെമ്മീന്‍ സിനിമയില്‍ വള്ളം കൊണ്ടു മല്‍സരിക്കുന്ന പോലെ ബോണ്ടും വില്ലന്മാരും ആ കടല്‍ എടുത്തു തിരിച്ചു വച്ചു. അസഹ്യമായ ശബ്ദ കോലാഹലം. ഒടുവില്‍ ബോണ്ട് വല്ല വിധേനയും അവളെ രക്ഷിച്ചു കരക്കടുപ്പിച്ചു. പാവം ബോണ്ട്. അയാളെ ഒന്നു വിശ്രമിക്കാന്‍ പോലും നമ്മുടെ വില്ലന്‍ സമ്മതിച്ചില്ല. അവിടുന്നും ഓടിച്ചു. ബോണ്ട് ദാ കിടക്കുന്നു മരുഭൂമിയില്‍. ആ പെണ്ണിനേയും കൊണ്ടു അവിടെ ഒക്കെ ഒന്നു ചുറ്റി തിരിഞ്ഞു നോക്കി. അതാ ഒരു പ്ലെയിന്‍ കിടക്കുന്നു. അതിനടുത്ത് ഒരു ഷെഡ്. ആരാണാവോ ഈ മരുഭൂമിയില്‍ ഈ സര്‍വീസ് നടത്തുന്നത്. തമ്പുരാനറിയാം. ബോണ്ട് വിമാനത്തിന്‍റെ അടുത്തേക്ക് നടന്നു. ഞാന്‍ കരുതി അത് ഒരു ടാക്സി ആയിരിക്കും എന്ന്. എവിടെ. ബോണ്ട് അതില്‍ കയറി ഗിയര്‍ ഒക്കെ മാറ്റി പുല്ലു പോലെ ഓടിച്ചു തുടങ്ങി. ഒരു പഴയ വിമാനമായത് കൊണ്ടു കണ്ട്രോള്‍ പാനല്‍ എല്ലാം പഴയ ലിപിയിലാണ്‌ എഴുതിയിരിക്കുന്നത്. ഒരു വസ്തു മനസ്സിലാകാതെ ബോണ്ട് അതും ഇതും ഒക്കെ തിരിച്ചു നോക്കി. അതാ വരുന്നു വില്ലന്‍. ഒടുവില്‍ ബോണ്ടിന്റെ പഴഞ്ചന്‍ വിമാനവും മറ്റവന്മാരുടെ പുതിയ വിമാനവും തമ്മില്‍ ആകാശ യുദ്ധം. അവിടെയും ഇവിടെയും ഒക്കെ ബോംബ്. ഒരു ബോംബ്. രണ്ടു ബോംബ്. ... ഹാവൂ. എന്റമ്മേ . ഒടുവില്‍ എങ്ങനെയോ ബോണ്ട് താഴെ എത്തി. പിന്നെ ഒരു യുദ്ധമായിരുന്നു.പ്രപഞ്ചം നിരപ്പാകുന്ന യുദ്ധം. ഒടുവില്‍ ബോണ്ട് തന്നെ ജയിചു. എല്ലാരും എഴുനേറ്റു നിന്നു കയ്യടിക്കുന്നത് കണ്ടപ്പോഴാണ് അന്തിമ വിജയം ബോണ്ടിന് തന്നെ എന്ന് പുടി കിട്ടിയത്. ഞാനും വിട്ടില്ല. തുരു തുരെ കയ്യടിച്ചു. ബോണ്ട് ചേട്ടന്‍ നീണാള്‍ വാഴട്ടെ...


Wednesday 21 April 2010

frog and the programmer

A man was crossing a road one day when a frog called out to him and said, "If you kiss me, I'll turn into a beautiful princess."
He bent over, picked up the frog, and put it in his pocket.
The frog spoke up again and said, "If you kiss me and turn me back into a beautiful princess, I will tell everyone how smart and brave you are and how you are my hero" The man took the frog out of his pocket, smiled at it, and returned it to his pocket.
The frog spoke up again and said, "If you kiss me and turn me back into a beautiful princess, I will be your loving companion for an entire week." The man took the frog out of his pocket, smiled at it, and returned it to his pocket.
The frog then cried out, "If you kiss me and turn me back into a princess, I'll stay with you for a year and do ANYTHING you want." Again the man took the frog out, smiled at it, and put it back into his pocket.
Finally, the frog asked, "What is the matter? I've told you I'm a beautiful princess, that I'll stay with you for a year and do anything you want. Why won't you kiss me?"
The man said, "Look, I'm a computer programmer. I don't have time for a girlfriend, but a talking frog is cool."

Tuesday 20 April 2010

കല്യാണ തലേന്ന് സംഭവിക്കുന്നത്.......

പണ്ടൊക്കെ നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും ആഘോഷങ്ങള്‍ ആയിരുന്നു.രണ്ടു പതിറ്റാണ്ട് മുമ്പൊക്കെ വിവാഹപ്പന്തല്‍ മുതല്‍ ഭക്ഷണ കാര്യങ്ങള്‍ വരെ അയല്‍വാസികളും കൂട്ടുകാരും ഏറ്റെടുക്കുകയായിരുന്നു.കല്യാണത്തലേന്ന് കുറെ ആള്‍ക്കാര്‍ ഉണ്ടാകും,പക്ഷെ തിന്നു മുടിപ്പിക്കാനും കല്യാണം കലക്കാനും വേണ്ടിയായിരുന്നില്ല അവര്‍ വന്നിരുന്നത് ,സ്വന്തം വീട് പോലെ കരുതി ഒരു പവിത്രമായ കാര്യത്തിന്റെ വിജയവും ഭംഗിയായ പര്യവസാനവും ഉറപ്പുവരുത്തനായിരുന്നു. ഒരു വീട്ടുകാരന്റെ മനസ്സിലെ സര്‍വ ആശങ്കകളും നിറഞ്ഞ ആത്മാര്‍ഥതയും എല്ലാവര്ക്കും ഉണ്ടായിരുന്നു.മതത്തിന്റെയോ കക്ഷി രാഷ്ട്രീയത്തിറെയോ വേലിക്കെട്ടുകള്‍ അവരെ യാതൊരു വിധത്തിലും പരസ്പര സഹകരണത്തില്‍ നിന്ന് മാറ്റിയിരുന്നില്ല.വിശ്വാസവും സ്നേഹവുമായിരുന്നു അവരുടെ മുഖമുദ്ര.



ഇന്ന് കാര്യങ്ങള്‍ ഏറെ മാറി.പണ ദൂര്‍ത്ത്തിന്റെയും ആര്ഭാടങ്ങളുടെയും കൂത്തരങ്ങുകലായി പവിത്രമായ ചടങ്ങുകള്‍ മാറി.ഒരു വ്യക്തിയുടെ ജീവിതത്തിലെ അതി പ്രധാനമായ ഒരു കാര്യത്തിന്റെ നാന്ദിയായി വളരെ ആദരവോടെയും അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സമീപിക്കേണ്ട വിവാഹങ്ങള്‍ ഒരു പ്രാധാന്യവും നല്‍കാത്ത ആത്മീയതയുടെ ഒരംശം പോലും ഇല്ലാത്ത ചടങ്ങുകളായി മാറി.പകരം പല കാര്യങ്ങളും കല്യാണ വീടുകളില്‍ കയറികൂടി.

മദ്യം വിളമ്പുന്നതില്‍ ഒരു സ്വകാര്യത പുലര്‍ത്തിയിരുന്നു പണ്ടൊക്കെ,എന്നാല്‍ പിതാവും മകനും ഒന്നിച്ചിരുന്നു മദ്യം കഴിക്കുന്നതില്‍ യാതൊരു സങ്കോചവും പ്രകടിപ്പിക്കാത്ത സമൂഹത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണം .അത്രയും തരമുള്ളവര്‍ അത്രമേല്‍ പരസ്യമായ ഒരു മദ്യ സല്ക്കാരമായി വിവാഹ തലേന്ന് പാര്‍ടി സജ്ജീകരിക്കുന്നു. ചിലര്‍ അല്പം സ്വകാര്യത പുലര്‍ത്തി രഹസ്യ മദ്യ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. ഇതിനൊന്നും കഴിയാത്തവര്‍ എവിടെയെങ്കിലും പോയിസൌകര്യ പൂര്‍വ്വം കുടിക്കാനായി പണം നല്‍കുന്നു.എന്തായാലും കല്യാണ തലേന്ന് അല്പം അടിച്ചു പൂസാവല്‍ യുവാക്കള്‍ക്കിടയില്‍ ഒരു ചടങ്ങായി മാറിയിരിക്കുന്നു എന്ന് വേണം പറയാന്‍.ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു വിവാഹ വീട്ടിലെ അവസ്ഥ മനസ്സിലാക്കാനോ കഴിയുന്ന സഹകരണങ്ങള്‍ ചെയ്യാനോ യുവ തലമുറയിലെ ആരെയും കാണില്ല എന്നത് സത്യമല്ലേ?വയറു നിറച്ചു ഭക്ഷണം കഴിക്കും വരെ എല്ലാവരെയും കാണും.പിന്നെ ചെറു സംഘങ്ങളായി ഏതെങ്കിലും തരമുള്ള സ്ഥലം കണ്ടെത്തി മദ്യ ലഹരിയില്‍ ആര്മാദിക്കാനുള്ള സമയം ! ഇതാണ് ഇടത്തരം വീടുകളില്‍ കല്യാണ തലേന്ന് സംഭവിക്കുന്നത്.
മൂക്കറ്റം മദ്യം കഴിച്ചു ലെക്കു കെട്ടു കല്യാണ വീടുകളില്‍ വന്നു സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വരെ പലയിടങ്ങളിലും നടക്കുന്നു എന്നതാണ് ഏറെ ദുഖകരം.ഇങ്ങനെയൊക്കെ നടന്നിട്ടും പലപ്പോഴും സ്വന്തം മക്കളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്കോ കാരണവന്മാര്‍ക്കോ സാധിക്കാതെ പോകുന്നു. ചുറ്റുപാടുമുള്ള തിന്മകളോട് പ്രതികരിക്കാന്‍ ചങ്കൂറ്റമുള്ള ഒരു തലമുറയുടെ അഭാവം സമൂഹത്തിന്റെ സന്തുലിത അവസ്ഥയെ സാരമായി ബാധിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. മക്കളെ പേടിച്ചു കൊണ്ടാണ് പല മാതാപിതാക്കളും ജീവിക്കുന്നത്.സ്വന്തം എന്ന സ്വാര്‍ഥതയുടെ പൈശാചികതയാണ് പൊതുവേ ജനങ്ങളെ നിയന്ത്രിക്കുന്നത്.ഇടപെടല്‍ എന്ന സ്വഭാവം പിന്‍വലിയുന്ന അവസ്ഥയാണ് കാണുന്നത്.
ചുറ്റുപാടുമുള്ള ലോകത്തെ മിഥ്യയായ ഭാവങ്ങളെ കൈ കുമ്പിളില്‍ കൊണ്ട് വരാനായി ശ്രമിക്കുന്ന യുവ തലമുറയാണ് കൂടുതലും.മദ്യത്തിന്റെയും ഡ്രഗ് സിന്റെയും ലോകത്തെയാണ് ഇതിനായി കൂട്ട് പിടിക്കുന്നത്, നന്മയും തിന്മയും ,സത്യവും അസത്യവും,നല്ലതും ചീത്തയും ഇതൊക്കെ അപേക്ഷികമാണെന്നാണ് ഇവരുടെ വാദം.ആത്മീയതയും മതവും ജീവിതത്തില്‍ നിന്ന് പാടെ അകന്നു പോയി.ഏത് മതമായാലും മത തത്വങ്ങളെ ബഹുമാനിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന തലമുറ കുറഞ്ഞു വരുന്നു എന്നതും സത്യമാണ്.ബോളിവുഡ് ഹോളിവുഡ് സിനിമകളിലെ മത്തു പിടിപ്പിക്കുന്ന രംഗങ്ങള്‍ വികാര തീവ്രതയോടെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു വിഭാഗത്തില്‍ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കുക വയ്യ.അവര്‍ ഭാവനകളെയും ഭാവങ്ങളെയും നല്ലത് ചീത്ത എന്ന് നോക്കാതെ യാദാര്‍ത്ഥ്യം ആക്കാന്‍ ശ്രമിക്കുകയാണ്.

ഇതിന്‍റെ പ്രതികരണമായി ഭവിക്കുന്നത് മറ്റൊന്നുമല്ല ,ഒരു ജനതയുടെ ,ഒരു സംസ്കാരത്തിന്റെ അപചയമാണ്.!!

പ്രവാസികളേ ഒരു നിമിഷം...

ഇത് ആരു എഴുതിയതെന്നു അറിയില്ല..എഴുതിയ ആള്‍ക്ക് എന്‍റെ അനിനന്ദനം

പ്രവാസം.....

ഉരുകിയൊലിക്കുന്ന വിയര്‍പ്പു കണങ്ങള്‍ക്കും നശിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിനും മുന്നില്‍ നിസ്സഹായരായി തല കുനിക്കുന്ന പ്രവാസികള്‍.

ഊണും ഉറക്കവും ഇല്ലാതെ മാസാമാസം കിട്ടുന്ന ശമ്പളത്തില്‍ അധിക ഭാഗവും തന്റെ കുടുംബത്തിലേക്ക് അയച്ച്‌ അവരെ സസുഖം വാഴ്ത്തുന്നവരാണ്. എന്നാല്‍ നാം ഓരോരുത്തരും മനസ്സിലാക്കുക .കാലം കുടുതല്‍ ദുഷിച്ചിരിക്കുന്നു .ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അതാണ്‌ ചുണ്ടി കാണിക്കുന്നത്. സ്ത്രീസുരക്ഷ ഇന്നൊരു കേട്ട്കേള്‍വി മാത്രമാണ് .സ്ത്രീ ചതിക്കപ്പെടാനും നശിക്കാനും ഒളിച്ചോടാനും എല്ലാം കാരണം സ്ത്രീ തന്നെയാണ് .എങ്കിലും അതില്‍ വലിയൊരു പങ്ക്‌ പ്രവാസികളായ നമുക്കും ഇല്ലേ ?...... ഒരുനിമിഷം ആലോചിച്ചു നോക്കൂ നാം ഒഴുക്കുന്ന വിയര്‍പ്പിന്റെ ഫലം മാസാമാസം നാട്ടിലേക്കു വിടുമ്പോള്‍ നാം അറിയുന്നുവോ ഏതെല്ലാം വഴിയിലാണ് കാശിന്റെ ചെലവെന്ന്‌.

ഇപ്പോഴുള്ള അവസ്ഥ മിക്കവാറും വീടുകളില്‍ അമ്മയും രണ്ടോ മൂന്നോ കുഞ്ഞുങ്ങളും മാത്രമായിരിക്കും. എന്നാലും അമിതമായി വരുന്ന കരണ്ട് ബില്ലും മൊബൈല്‍ ചാര്‍ജും കഴിഞ്ഞാല്‍ മറ്റുള്ള ഫാഷന്‍ തരംഗങ്ങളിലേക്ക് ഒഴുകുന്ന കാശിന്റെ കണക്കു അറ്റമില്ലാത്തതാണ്. ഭീമമായ വില കൊടുത്തു വാങ്ങിയ സാരിയും ചുരിദാറും ആവട്ടെ ഒരു പ്രാവശ്യം ഒരു പാര്‍ട്ടിക്ക് ഉപയോഗിച്ചുവെങ്കില്‍ മറ്റൊരു പാര്‍ട്ടിക്ക് അത് പോര പിന്നീട് അതുപയോഗിച്ചാല്‍ താന്‍ തരം താണു എന്ന മനസ്ഥിതി. ഇത് നാം തന്നെയല്ലേ വരുത്തിവെക്കുന്നത്.

ഒരുമാസം എത്ര കണ്ടു ചെലവ് വരുമെന്നതിന്റെ അല്പം കുറവ് വരുത്തി അയച്ചു കൊടുക്കുക തന്റെ ജോലിയും കഷ്ട്ടപ്പാടും അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. ആ വരുമാനത്തിലമര്‍ന്ന ജീവിത ശൈലിക്ക് അവരെ നിര്‍ബന്ധിതരാക്കുക. സെല്‍ഫോണിന്റെ ദുരുപയോഗം ഇന്ന് മിക്കവാറും കുടുംബങ്ങളില്‍ ഒളിച്ചോട്ടത്തിലാണ് കലാശിക്കുന്നത്. ഗള്‍ഫുകാരുടെ കുടുംബത്തെ കുറിച്ച് എന്റെ ചെറിയൊരു അന്വേഷണത്തില്‍ മിക്ക വീട്കളിലും രാവിലെ ഒന്‍പതു മണിയോടെ വീട്ടമ്മമാര് തനിച്ചാണ്. ഈ സമയം അപഹരിക്കുന്നത് ദൃശ്യ മാധ്യമങ്ങളാണ് സീരിയലുകളും സിനിമകളും. ഭൌതിക ജീവിതത്തിലെ ആഡംബര ത്തോടുള്ള അമിതമായ ആര്‍ത്തി ഫാഷന്‍, മോഡല്‍, സിരിയല്‍, സിനിമ, രംഗത്തേക്കുള്ള യുവതികളുടെ ഒഴുക്ക് മഴവെള്ള പ്പാചിലിനെകാളും ശക്തിആര്‍ജ്ജിച്ചിരിക്കയാണ്. ഈ കാലഘട്ടം മാധ്യമങ്ങളും സമുഹവും അവര്‍ക്ക് നല്‍കുന്ന പരിഗണനയുടെ ഫലമായി പണവും പ്രശസ്തിയും ആഗ്രഹിച്ച്‌ കടിഞ്ഞാന്‍ വിട്ട കുതിരയെ പോലെ ഓടുന്ന യുഗം. ഇതിനിടയില്‍ ജീവിതത്തിലെ പലതും ഹോമിക്കപ്പെടുന്നു.

ക്രുരമായ കുറ്റകൃത്യങ്ങള്‍ വേണ്ട രീതിയില് ചിട്ടപ്പെടുത്താത്ത അവതരണം നമ്മുടെ കുട്ടികളിലും സ്ത്രീകളിലും വരുത്തുന്ന മാറ്റങ്ങള്‍ ഭയാനകമാണ്.പുരുഷന്മാരില്ലാത്ത വീട്ടില്‍ അതിന്റേതായ അച്ചടക്കങ്ങള്‍ പാലിക്കേണ്ടത് സ്ത്രീകളാണ്. ബാക്കി ഭാഗം പ്രവാസികളായ നമ്മുടെ കൈകളിലാണ്‌ തന്റെ മക്കള്‍ സെല്‍ഫോണിനോ കംപ്യുട്ടറിനോ ആവശ്യപ്പെട്ടാല്‍ ഒന്നും ആലോചിക്കാതെ തന്റേ കയ്യിലില്ലാത്ത കാശിനു പരക്കം പാഞ്ഞു നാട്ടിലേക്ക് അയക്കുമ്പോള്‍ ചിന്തിക്കുക. ശേഷം അവയെ ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ഉത്തരവാദപെട്ടവരെ പറഞ്ഞു ഏല്‍പ്പിക്കുക. കമ്പ്യുട്ടറിന്റെയും സെല്‍ഫോണിന്റെയും ദുരുപയോഗം ഇന്ന് നിത്യ കാഴ്ചയാണ് ബ്ലൂട്ടൂത്ത്‌ വഴി വരുന്ന വൃത്തിഹീനമായ കാഴ്ചകളും കോളുകളും പകര്‍ത്തി മറ്റുള്ളവരുടെ മൊബൈലില്‍ സെന്റ്‌ ചെയ്യുമ്പോള്‍ ഓര്‍ക്കുക തനി ക്കുമുണ്ട് സിസ്റ്റവും സെല്ലും ഉപയോഗിക്കുന്ന മക്കള്‍ എന്നുള്ളകാര്യം. എന്റെ മക്കള്‍ക്ക്‌ ഒന്നിനും ഒരുകുറവും വരരുത് എന്റെ കാലത്ത് എനിക്ക് അതിനൊന്നും ഭാഗ്യമുണ്ടായില്ല എന്ന വേവലാതിയാണ് പലപ്പോഴും നമ്മെ ഇതിനെല്ലാം പ്രകോപിപ്പിക്കുന്നത്.

നമ്മുടെ കുടുംബത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കയ്കളിലാണ് കാശിന്റെ ഉറവിടം നാമാണെങ്കില്‍ തേരാളിയും നാം തന്നെയാണ് ആവശ്യവും, അനാവശ്യവും, അത്യാവശ്യവും തരം തിരിക്കുക. അത്യാവശ്യത്തെ സീകരിക്കുക, അനാവശ്യത്തെ ഒഴിവാക്കുക ആവശ്യത്തെ ചുറ്റുപാടുകളുടെ അവസ്ഥക്ക് അനുസരിച്ച് നീങ്ങുക തന്റേ കുടുംബം കുടുംബിനിയുടെ കയ്യില്‍ ചിട്ടയിലാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍ നമ്മുടെ വിയര്‍പ്പുകണങ്ങള്‍ ഉരുകിയത് നമുക്കുതന്നെ വിനയായി മാറും. വീട്ടിലെ സെല്ലും ലോക്കല്‍ ഫോണും ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കംപ്യുട്ടറും ടിവിയും പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുക. ഒഴിവു സമയങ്ങളില്‍ മാത്രം മാധ്യമങ്ങളെ ആശ്രയിക്കുക. നാം നമ്മള്‍ആണെന്ന് മനസ്സിലാക്കുക.മറ്റുള്ളവരെ പ്പോലെആവാന്‍ ശ്രമിക്കാതിരിക്കുക. തനിക്കു കിട്ടുന്ന വരുമാനത്തിന്റെ ചുടും ചൂരും അവരെ പറഞ്ഞു മനസ്സിലാക്കുക.

Monday 19 April 2010

husband & wife

A wife was making a breakfast of fried eggs for her husband.

Suddenly, her husband burst into the kitchen.

"Careful," he said, "CAREFUL! Put in some more butter!
Oh my GOD! You're cooking too many at once.
TOO MANY! Turn them! TURN THEM NOW!
We need more butter. Oh my GOD!
WHERE are we going to get MORE BUTTER?
They're going to STICK! Careful . CAREFUL!
I said be CAREFUL!
You NEVER listen to me when you're cooking! Never!
Turn them! Hurry up! Are you CRAZY?
Have you LOST your mind?
Don't forget to salt them. You know you always forget to salt them. Use the salt. USE THE SALT! THE SALT!"

The wife stared at him. "What in the world is wrong with you? You think I don't know how to fry a couple of eggs?"

The husband calmly replied, "I just wanted to show you what it feels like when I'm driving."

Wednesday 14 April 2010

വിഷു ആശംസകള്‍









എല്ലാവര്ക്കും എന്‍റെ വിഷു ആശംസകള്‍



It’s Raining !!!!!!!!!!!!!!!




We both loved rain on that bright day and enjoyed it together...


Shared our pains, nostalgia and something special unameable amicable feelings under that rain....


but now you are little bit far from me I know ..



But this small distance between us felts me like the distance between death and reincarnation...


Even we are not on same branch...


I am still here in the same tree...


Watching and caring you always from the top but never come to your angle of view....


when this rain become more painful to you....


you can fly to a green tree with lot of leaves...


That time I will pray to god to show you a big caring wings ..

Under that wings you never become wet...


That will be your shelter till ur death....

but I will be here watching you...

till this dried tree falls ...

till the wet soil eats me ...

please stay with me few more seconds before you fly....

u can see its still raining...watch closely!!! "

Tuesday 13 April 2010

യിതു സംഗതി പൊളപ്പന്‍ തന്നെ

കേരളത്തിന്‍റെ പല സ്ഥലങ്ങളില്‍ നിന്ന് വരുന്ന മലയാളി പ്രവാസികള്‍ക്ക് വേണ്ടി ...വായിച്ചു മനസിലാക്കികോണം അല്ലാതെ
ഇനി ഇത് എന്തുവാ അത് എന്തുന്വ എന്ന് ചോദിച്ചു വന്നെക്കരുത് ..വന്നാല്‍ ...


ഒരു ചാനല്‍ അഭിമുഖത്തില്‍ കേരളത്തില്‍ ഏറ്റവും വിലമതിക്കപ്പെടുന്ന സാംസ്‌കാരിക നായകനോട്‌ ഏതോ പുതിയ ഗ്രന്ഥത്തെക്കുറിച്ച്‌ അഭിമുഖകാരന്‍ ചോദിക്കുന്നു. എങ്ങനെയുണ്ട്‌ സാര്‍ പുസ്‌തകം? സാംസ്‌കാരികത്തിന്റെ മറുപടി. ''സംഗതി അടിപാളി''

അഭിമുഖം കണ്ട പലരും മൂക്കത്ത്‌ വിരല്‍ വച്ചു. ശബ്‌ദതാരാവലിയിലെ പദസഞ്ചയത്തില്‍ നിന്നു പോലും തെരഞ്ഞെടുക്കപ്പെട്ട ആഢ്യപദങ്ങള്‍ മാത്രം പ്രയോഗിച്ച്‌ ശീലിച്ച സാക്ഷാല്‍ സാംസ്‌കാരികമാണ്‌ അടിപൊളിയെന്ന്‌ ഉരുവിടുന്നത്‌. മലയാളിയുടെ പൊതുശീലങ്ങളില്‍ നിന്ന്‌ അദ്ദേഹത്തെപ്പോലുള്ളവര്‍ക്കും മാറിനില്‍ക്കാനാവില്ലെന്ന്‌ വ്യംഗ്യം. വാസ്‌തവത്തില്‍ ആരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളീയ സമൂഹത്തിലെ നിത്യജീവിതത്തില്‍ ഏറ്റവുമധികം പ്രയോഗിക്കപ്പെടുന്ന വാക്കാണ്‌ അടിപൊളി.എസ്‌.എം.എസ്‌.സന്ദേശങ്ങള്‍ അടക്കം ഇതിന്‌ തെളിവാകുന്നു.സമുഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവരും അടിപൊളിയുടെ വക്‌താക്കളായി മാറുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ്‌ ഈ വാക്കിന്റെ ശരിയായ അര്‍ത്ഥമെന്നോ ഏത്‌ സാഹചര്യത്തിലാണ്‌ ഉപയോഗിക്കേണ്ടതെന്നതോ സംബന്ധിച്ച്‌ ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌.

''അളിയാ ഇന്നലത്തെ പാര്‍ട്ടി അടിപൊളി''എന്ന്‌ പറഞ്ഞാല്‍ തലേന്നത്തെ ഡിന്നര്‍ നന്നായി,ഗംഭീരമായി അഥവാ ഉഗ്രനായിരുന്നെന്ന്‌ വ്യാഖ്യാനിക്കാം. ''ഞായറാഴ്‌ച നമുക്ക്‌ ഒന്ന്‌ അടിച്ചൂപൊളിക്കണം''എന്നു പറഞ്ഞാല്‍ അര്‍ത്ഥം ഞായറാഴ്‌ച ആഘോഷിക്കണമെന്നാണ്‌.അപ്പോള്‍ സാന്ദര്‍ഭികമായി അടിപൊളിയുടെ അര്‍ത്ഥം മാറിക്കൊണ്ടേയിരിക്കുന്നു. കൃത്യമായ ധാരണയോടെ നിര്‍മ്മിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്‌ത വാക്കല്ലാത്തതു കൊണ്ടാണ്‌ ഇത്‌ സംഭവിച്ചത്‌.

ഇതൊക്കെയാണെങ്കിലും അടിപൊളിയുടെ ഉത്ഭവത്തെക്കുറിച്ച്‌ അവ്യക്‌തതകള്‍ നിലനില്‍ക്കുന്നു.ആദ്യമായി ഈ വാക്ക്‌ ഉപയോഗിച്ചത്‌ ആരാണെന്നോ ഏത്‌ നാട്ടിലാണെന്നോ ആര്‍ക്കും അറിയില്ല. ഇന്ന്‌ അഛനും മക്കളും ഉള്‍പ്പെടുന്ന കുടുംബസദസുകളില്‍ പോലും പരസ്യമായി 'അടിച്ചുപൊളി' എന്ന വാക്ക്‌ ഉപയോഗിക്കപ്പെടുന്നു.യഥാര്‍ത്ഥത്തില്‍ സഭ്യേതരമായ ഒരു വ്യംഗ്യാര്‍ത്ഥം കൂടി ഇതിനുണ്ടെന്ന്‌ പലരും തിരിച്ചറിയുന്നില്ല.

തറ...തറ...കൂതറ..!

തറ എന്ന വാക്കിന്‌ നിലം എന്നാണ്‌ സാമാന്യഗതിയില്‍ പ്രചാരത്തിലുള്ള അര്‍ത്ഥം. 'അവന്‍ ആള്‌ തറയാണ്‌' എന്നു പറഞ്ഞാല്‍ വളരെ താഴ്‌ന്ന നിലവാരം പുലര്‍ത്തുന്നയാള്‍ എന്ന രീതിയിലും സാധാരണ സംസാരത്തില്‍ ഈ വാക്ക്‌ ഉപയോഗിച്ചിരുന്നു. എന്നാല്‍ നാലു പടി കൂടി കടന്ന്‌ തറയെ കൂതറയാക്കിയിരിക്കുകയാണ്‌ പുതിയ തലമുറയും ചില സിനിമാക്കാരും ചേര്‍ന്ന്‌. കൂതറയെന്നാല്‍ മാക്‌സിമം അഥവാ പരമാവധി തറയെന്ന്‌ വിവക്ഷ. മ്മൂട്ടി നായകനായി വന്‍ ഹിറ്റായ 'രാജമാണിക്യം' സിനിമയിലൂടെ നടന്‍ സുരാജ്‌ വെഞ്ഞാറമ്മൂടാണ്‌ ഈ പ്രയോഗത്തെ സിനിമയില്‍ പരിചയപ്പെടുത്തിയത്‌.

ഇപ്പോള്‍ പുതിയ ചെറുപ്പക്കാരില്‍ വലിയൊരു വിഭാഗം മുതല്‍ പല പ്രായക്കാരായ മലയാളികള്‍ ഒന്നടങ്കം 'കൂതറ'യെ സ്‌നേഹപുര്‍വം ഏറ്റെടുത്തിരിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ പിന്‍ബലം സിദ്ധിച്ചവര്‍ പോലും യാതൊരു ഉളുപ്പും കൂസലുമില്ലാതെ പരസ്യമായി കൂതറ എന്ന്‌ ഉരുവിടുന്നു.കൂതറയ്‌ക്ക് പുതിയ വ്യാഖ്യാനഭേദം ചമയ്‌ക്കുന്ന ഭാവനാശാലികള്‍ക്കും പഞ്ഞമില്ല. മലയാള സിനിമയില്‍ അറിയപ്പെടുന്ന ഒരു നടന്‍ ഒരു സുഹൃത്‌് സദസില്‍ നടത്തിയ പരാമര്‍ശം നോക്കാം.

''എന്ത്‌ ചെയ്യാനാ ആശാനേ ആ കൂതറച്ചി പ്രേമമാണെന്നും പറഞ്ഞ്‌ എന്റെ പിന്നാലെ നടക്കുകാ...'' ഇവിടെ കൂതറച്ചിക്ക്‌ വൃത്തികെട്ടവള്‍ ,പിഴച്ചപെണ്ണ്‌, സ്വഭാവശുദ്ധിയില്ലാത്തവള്‍ എന്നെല്ലാം അര്‍ത്ഥം. പുതിയ പടങ്ങള്‍ റിലീസാവുമ്പോള്‍ സൃഹൃത്തുക്കള്‍ തമ്മിലുള്ള അന്വേഷണത്തിലും കടന്നു വരും കൂതറ.

''എങ്ങനെയുണ്ട്‌ പടം?''

''കൂതറ''ആ സിനിമയുടെ ഗതി അധോഗതിയെന്ന്‌ സാരം.

ഇടിവെട്ട്‌

അടിപൊളിയുടെ ട്വിന്‍ ബ്രദര്‍ അഥവാ ഇരട്ട സഹോദരനും കുറെനാള്‍ മുന്‍പ്‌ കളത്തിലിറങ്ങി.അവന്‍ താന്‍ 'ഇടിവെട്ട്‌' .കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയെ കണ്ട കാര്യം കൂട്ടുകാരനുമായി പങ്ക്‌ വയ്‌ക്കുന്നത്‌ ഇങ്ങനെ. ''അളിയാ കാലത്തെ ഞാന്‍ വരുമ്പോള്‍ ആ സ്‌റ്റാച്യൂവിന്‌ മുന്നിലെ ബസ്സ്റ്റോപ്പില്‍ നില്‍ക്കുന്നു ഒരു ഇടിവെട്ട്‌ സാധനം'' അതിഭയങ്കരം, ഗംഭീരം തുടങ്ങിയ മാന്യമായ പദങ്ങളുടെ സമാനാര്‍ത്ഥത്തിലാണ്‌ ഇത്തരം വികൃതപദങ്ങള്‍ എടുത്ത്‌ ഇക്കൂട്ടര്‍ 'അലക്കു' ന്നത്‌.

അലക്കി

തട്ടി, കാച്ചി തുടങ്ങിയ അത്ര സുഖകരമല്ലാത്ത പ്രയോഗങ്ങളുടെ പിന്‍തുടര്‍ച്ചക്കാരനാണ്‌ 'അലക്ക്‌'.ഉദാഹരണത്തിന്‌ രണ്ട്‌ സഹപാഠികള്‍ തമ്മില്‍ സംസാരിക്കുന്നു.

''എക്‌സാം എപ്പടി''

''ടഫായിരുന്നളിയാ. ഞാന്‍ പിന്നെ അടുത്തിരുന്നവന്റെ ആന്‍സര്‍ പേപ്പറ്‌ നോക്കി വച്ച്‌ അലക്കി''

വച്ചു കാച്ചി, ട്ടിക്കൊടുത്തു എന്ന്‌ പറഞ്ഞാലും സമാനാര്‍ത്ഥം തന്നെ.അലക്ക്‌ പുതിയ പരിഷ്‌കാരമാണ്‌. സര്‍ഫ്‌ എക്‌സലും വിംബാറുമില്ലാത്ത അലക്കാണെന്ന്‌ മാത്രം.

കോടാലിയും കെട്ടിയെടുപ്പും

ഇനി വേറെ രണ്ട്‌ സുഹൃത്തുക്കളുടെ കിഞ്ചന വര്‍ത്തമാനം ഇതാ...

''പുതിയ കെമിസ്‌ട്രി സാറ്‌ എങ്ങനുണ്ട്‌''

''അതൊരു കോടാലിയാ മച്ചാ''

പ്രശ്‌നക്കാരന്‍, കുഴപ്പക്കാരന്‍ എന്നൊക്കെയാണ്‌ കോടാലിക്കൈ കൊണ്ടുദ്ദേശിക്കുന്നത്‌.

വ്യക്‌തികളെക്കുറിച്ച്‌ മാത്രമല്ല ജീവിതാവസ്‌ഥകളെയും കോടാലി എന്ന്‌് വിശേഷിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്‌.ഉദാഹരണത്തിന്‌ രണ്ട്‌ സുഹൃത്തുക്കളുടെ സംഭാഷണം തന്നെയെടുക്കാം.

''എങ്ങനെയുണ്ട്‌ പുതിയ ജോലി?''

''ഭയങ്കര കോടാലിയാ. പഴയ കമ്പനി തന്നെയായിരുന്നു ഭേദം''

സമീപകാലത്ത്‌ ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പോലും കോടാലി പ്രയോഗം കടന്നു വന്നു. ചുരുക്കത്തില്‍ അച്ചടി ഭാഷയായി പോലും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ അന്തസും ആഭിജാത്യവും കൈവരിച്ചു തുടങ്ങിയിരിക്കുന്നു നമ്മുടെ 'കോടാലി'. ഒട്ടേറെ ബഹുമതികള്‍ വാരിക്കൂട്ടിയ മുതിര്‍ന്ന ഒരു പത്രപ്രവര്‍ത്തകന്‍ ദൈനംദിന ജീവിതത്തില്‍ സ്‌ഥിരമായി ഉപയോഗിക്കുന്ന വാക്കാണ്‌ കോടാലി. അപ്പോള്‍ വളരെ സാധാരണക്കാര്‍ മാത്രമല്ല വിവരവും വിദ്യാഭ്യാസവും ഉള്ള പൊതുസമൂഹം ആദരവോടെ പരിഗണിക്കുന്നവര്‍ കൂടി ഇത്തരം വാക്കുകളുടെ ആരാധകരായി മാറിയിരിക്കുന്നു. പത്രത്തില്‍ പുതുതായി ജോയിന്‍ ചെയ്‌ത സഹപ്രവര്‍ത്തകനെക്കുറിച്ച്‌ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ കമന്റ ്‌ ശ്രദ്ധിക്കാം.

''എന്താ സാറേ മുഖത്തൊരു തെളിച്ചമില്ലല്ലോ?''

''എങ്ങനെ തെളിയാനാ പുതിയൊരു കോടാലി കെട്ടിയെടുത്തിരിക്കുകയല്ലേ'' കെട്ടിയെടുക്കുക എന്ന വാക്കും ഈ തരത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞ നെഗറ്റിവ്‌ പ്രയോഗമാണ്‌. ഭാഷയില്‍ ആ വാക്ക്‌ മരണവുമായി ബന്ധപ്പെടുത്തിയാണ്‌ മുന്‍പ്‌ പറയപ്പെട്ടിരുന്നത്‌. ഇപ്പോള്‍ ഒരാളുടെ ആഗമനത്തെ സൂചിപ്പിക്കുന്ന വാക്കായി അവന്‍ മാറി. അതായത്‌ പലഹാരം വാങ്ങാനായി ബേക്കറിയിലേക്ക്‌ ധൃതിവച്ചോടുന്നയാളോട്‌ നാട്ടുകാരന്റെ കുശലം.

''എങ്ങോട്ടാ നൂറേല്‍ കൊളുത്തുന്നത്‌?''

''കാലത്തെ ഒരു മാരണം കെട്ടിയെടുത്തിട്ടുണ്ട്‌''

വീട്ടില്‍ വിരുന്നു വന്ന അത്ര പഥ്യമല്ലാത്ത അതിഥിയെക്കുറിച്ചാണ്‌ സൂചന.

'നൂറേല്‍ കൊളുത്തുക' എന്ന വാക്കും ഈ തരത്തില്‍ പുതിയ ഇറക്കുമതിയാണ്‌. വളരെ വേഗതയില്‍ പോകുന്നത്‌ എന്ന അര്‍ത്ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌. നൂറുകിലോമീറ്ററാണല്ലോ വാഹനങ്ങളുടെ പരമാവധി സ്‌പീഡ്‌. അത്‌ മുന്നില്‍ നിര്‍ത്തിയാവാം ഈ പ്രയോഗം ഉയിര്‍കൊണ്ടത്‌.

അവശ്യവസ്‌തു വാങ്ങാന്‍ തയ്യാറായി വന്ന ഉപഭോക്‌താവിനോട്‌ ഉടമ.

''പറഞ്ഞ കാശ്‌ കൊണ്ടു വന്നിട്ടുണ്ടോ''

''കാശ്‌ ശരിയായിട്ടില്ല''

ഉടമയുടെ മറുപടി- ''എന്നാ കുഞ്ഞ്‌ വിട്ടുപൊയ്‌ക്കോ.റെഡി ക്യാഷും കൊണ്ട്‌ ആളുകള്‍ ഇവിടെ ക്യൂ നില്‍ക്കുമ്പഴാ അവന്റെയൊരു കടം പറച്ചില്‌''

'സ്‌ഥലം കാലിയാക്കിക്കോ' 'വേഗം സ്‌ഥലംവിട്ടോ' എന്നിങ്ങനെ പഴയ നാടന്‍ പ്രയോഗങ്ങള്‍ക്ക്‌് സമാനമായി പുതിയ തലമുറയുടെ സൃഷ്‌ടിയാണ്‌ 'വിട്ടുപൊയ്‌ക്കോ'

അളിയനും മച്ചാനും

'അളിയാ' 'മച്ചാ' തുടങ്ങിയ വാക്കുകളും സുഹൃത്തുക്കള്‍ തമ്മിലുള്ള പരസ്‌പര സ്‌നേഹത്തിന്റെ പാരമ്യതയിലുള്ള വെറുംവാക്കുകള്‍ മാത്രം.അല്ലാതെ വിളിക്കുന്നവന്റെ പെങ്ങളെ മറ്റവന്‍ കല്യാണം കഴിക്കുകയോ ആ വഴി ഒരു ആലോചന പോലുമോ ഉണ്ടാവില്ല.സ്വന്തം പെങ്ങളെ കുറെക്കൂടി നിലവാരമുള്ള മച്ചാന്‍മാര്‍ക്ക്‌ കെട്ടിച്ചുകൊടുക്കാനേ കുടുംബസ്‌നേഹമുള്ള ഏതൊരു ആങ്ങളയും ആഗ്രഹിക്കൂ.

വെടിക്കെട്ടും ചെത്തും

അടിപൊളിയുടെയും ഇടിവെട്ടിന്റെയും മച്ചാനാണ്‌ വെടിക്കെട്ട്‌.ഭയങ്കരം,ഗംഭീരം,ഉഗ്രന്‍ എന്നൊക്കെത്തന്നെ അര്‍ത്ഥം.ഇവന്‍മാരുടെ ഗ്രാന്‍ഡ്‌ഫാദറായ ചെത്തിന്‌ ഇന്ന്‌ വലിയ ഡിമാന്‍ഡില്ല. പ്രായാധിക്യത്താല്‍ കാലഹരണപ്പെട്ട അവസ്‌ഥയിലാണ്‌ ഇന്ന്‌ ചെത്ത്‌.

അവന്‍ ആള്‌ ചെത്താ...എന്നൊക്കെ പറഞ്ഞാല്‍ ഒരു കാലത്ത്‌ സ്‌റ്റൈലിഷ്‌ എന്ന്‌ കരുതിയിരുന്നു.നല്ല ചെത്ത്‌ പയ്യന്‍ എന്നൊക്കെ്‌ അന്ന്‌ വ്യാപകമായി പ്രയോഗിക്കപ്പെട്ടിരുന്നു.

''കാലത്തെ ചെത്തി നടക്കുകാണല്ലേ'' എന്നൊക്കെ കുശലം ചോദിച്ചിരുന്ന കാലം പോയി. ഒരു കാലത്ത്‌ സുപ്പര്‍സ്‌റ്റാറായിരുന്ന ചെത്തിന്‌ അടിപൊളി എന്ന മെഗാസ്‌റ്റാര്‍ വന്നതോടെയാണ്‌ തട്ടുകേട്‌ സംഭവിച്ചത്‌.എന്നിരുന്നാലും മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യം ചെത്തിന്‌ കൈവന്നു.ജോഷിയുടെ മമ്മൂട്ടി ചിത്രമായ സൈന്യത്തിലെ ഒരു ഗാനം കേള്‍ക്കാം.

''ബാഗി പാന്റ്‌സും ജീന്‍സുമണിഞ്ഞ്‌ ബൈക്കില്‍ ചെത്തി നടക്കാം.ഹണ്‍ഡ്രഡ്‌ സീസീ ബൈക്കും അതിലൊരു പുജാബട്ടും വേണം.''- സിനിമാഗാനം വഴി ചരിത്രത്തിലും സ്‌ഥാനം പിടിച്ചു ചെത്ത്‌ മാഹാത്മ്യം.

കലക്കന്‍



കലക്കി, കലക്കന്‍, കലക്കി കപ്പയിട്ടു തുടങ്ങിയ വാക്കുകളും കാലഹരണപ്പെട്ടു കഴിഞ്ഞു. എന്നാല്‍ നിഘണ്ടുവിലില്ലാത്ത വാക്കുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അവനെയും അവഗണിക്കാന്‍ സാധിക്കില്ല.'കലക്കി' എന്ന വാക്ക്‌ മലയാള ഭാഷയുമായി ലേശം ബന്ധമുള്ളതാണ്‌. 'അവന്‍ ആ പെങ്കൊച്ചിന്റെ കല്യാണം കലക്കി' അഥവാ എതിര്‍പാര്‍ട്ടിക്കാര്‍ യോഗം കലക്കി എന്ന്‌ പറഞ്ഞാല്‍ തകര്‍ത്തു ,നശിപ്പിച്ചു എന്നിങ്ങനെ സംഗതി വിപരീതാര്‍ത്ഥത്തിലാണ്‌.എന്നാല്‍ ഇവിടെ കലക്കി ക്ക്‌ നന്നായി, ഭംഗിയായി എന്നൊക്കെയാണ്‌ അര്‍ത്ഥം.കലക്കി കപ്പയിട്ടു എന്നതിലെ കപ്പ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്താണെന്ന്‌ അതിന്റെ സൃഷ്‌ടി കര്‍ത്താവിന്‌ മാത്രമേ പറയാന്‍ കഴിയൂ.അങ്ങേയറ്റം നന്നായി എന്നോ മറ്റോ ആവാം .

ചളുക്ക്‌

ചളുക്ക്‌ എന്നാല്‍ ചളുങ്ങിയ വസ്‌തു എന്നോ മറ്റോ ആണ്‌ സൂചന.എന്നാല്‍ കോളജ്‌ കാമ്പസില്‍ സംഗതി വേറെയാണ്‌.തന്റെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്ന ചെറുപ്പക്കാരനെക്കുറിച്ച്‌ പെണ്‍കുട്ടി സ്വന്തം കൂട്ടുകാരിയോട്‌ നടത്തുന്ന അഭിപ്രായ പ്രകടനമാണ്‌.

''അയ്യടാ പ്രേമിക്കാന്‍ പറ്റിയ ഒരു ചളുക്ക്‌''

ആള്‌,സംഗതി,സാധനം എന്നിങ്ങനെ അര്‍ത്ഥം പറയാമെങ്കിലും അനിഷ്‌ടസൂചകമായ ഒരു പ്രയോഗമാണിത്‌.

കണാകുണായും ക്‌ണാപ്പും

''ചുമ്മാ ഒരു മാതിരി കണാ കുണാ വര്‍ത്തമാനം പറയരുത്‌''

പലപ്പോഴും നമ്മള്‍ കേട്ടു ശീലിച്ച പ്രയോഗമാണിത്‌.അര്‍ത്ഥശൂന്യമായ അഥവാ അപ്രസക്‌തമായ വര്‍ത്തമാനം പറയരുത്‌ എന്നാവാം ഉദ്ദേശിക്കുന്നത്‌. എന്നാല്‍ പ്രഥമ ശ്രവണമാത്രയില്‍ അസ്വാരസ്യം ദ്യോതിപ്പിക്കുന്ന വാക്കാണിത്‌.ഒഴിഞ്ഞുമാറി രക്ഷപ്പെടുന്ന വിധത്തില്‍ വ്യക്‌തതയില്ലാത്ത മറുപടിക്കാണ്‌ പലരും കണാകുണാ എന്ന്‌ ഉപയോഗിക്കുന്നത്‌.ഇവിടെയും സഭ്യേതരമായ ഒരു പ്രയോഗത്തിന്റെ ലാഞ്‌ജന കാണാം.

സമാനദുരന്തം പതിയിരിക്കുന്ന മറ്റൊരു പ്രയോഗമാണ്‌ 'ക്‌ണാപ്പ്‌'

''ആശാനേ ഒരു മാതിരി ക്‌ണാപ്പ്‌ വര്‍ത്തമാനം പറയരുത്‌''

ക്‌ണാപ്പിന്‌ ഇവിടെ ശരിയല്ലാത്ത എന്നാവാം അര്‍ത്ഥം.നാടന്‍ വര്‍ത്തമാനത്തില്‍ വരുന്ന നിര്‍ദ്ദോഷമായ ഒരു പ്രയോഗം എന്ന്‌ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാലും അസുഖകരമായ എന്തോ ഒന്ന്‌ ക്‌ണാപ്പിലുമുണ്ട്‌.

ഒരു മാതിരി പന്തിയല്ലാതെ സംസാരിക്കുന്നവരെ ഉദ്ദേശിച്ച്‌-

''അവന്റെയൊരു കണസാ കുണസാ വര്‍ത്താനം കേട്ടാല്‍ ദേഷ്യം വരും''

എന്നൊരു പറച്ചിലുണ്ട്‌.

കുട്ടകളി

അവര്‌ തമ്മില്‍ പിണക്കമൊന്നുമില്ല.ചുമ്മാ മനുഷ്യരെ പറ്റിക്കാനുള്ള കുട്ടകളിയാണെന്നേ''

നാടന്‍കളികളുടെ പട്ടികയിലൊന്നും പെടാത്ത ഈ 'കുട്ടകളി'യുടെ അര്‍ത്ഥം തേടി തല പുകയണ്ട.അഡ്‌ജസ്‌റ്റമെന്റ്‌, ഒത്തുകളി, ഉരുണ്ടുകളി എന്നൊക്കെയാണ്‌ അര്‍ത്ഥമാക്കുന്നത്‌. അവര്‌ വാണിയനും വാണിയത്തിയും കളിക്കുകയാ.. എന്ന്‌ സമാനാര്‍ത്ഥം വരുന്ന ഒരു നാടന്‍ പ്രയോഗം തന്നെയുണ്ട്‌. ഈ പറഞ്ഞ സാമാന്യം തെറ്റില്ലാത്ത പ്രയോഗങ്ങള്‍ നിലനില്‍ക്കുമ്പോഴും ലേശം എരിവും പുളിയും തോന്നിക്കുന്ന 'കുട്ടകളി'യിലാണ്‌ ആളുകള്‍ക്ക്‌ കൗതുകം.

തെറിപ്പിക്കും..?

''മര്യാദക്ക്‌ അടങ്ങിയൊതുങ്ങി നിന്നില്ലെങ്കില്‍ അവന്റെ പണി ഞാന്‍ തെറിപ്പിക്കും''

ജോലി കളയും എന്ന മാന്യമായ പ്രയോഗമാണ്‌ ഇവിടെ തെറിപ്പിക്കലായി രൂപാന്തരപ്പെടുന്നത്‌.തൊണ്ണൂറുകളില്‍ കേരളത്തില്‍ ഒരിടത്തും കേട്ടുശീലിച്ചിട്ടില്ലാത്ത ഈ വാക്ക്‌ പെട്ടെന്ന്‌ ഒരു നാള്‍ പ്രത്യക്ഷപ്പെടുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്‌തു.ഇക്കാര്യത്തില്‍ സിനിമകളുടെ സംഭാവന വളരെ വലുതാണ്‌.ഈ തരത്തില്‍ ഉയര്‍ന്നു വരുന്ന പല വാക്കുകള്‍ക്കും ജനപ്രീതി ലഭിക്കാന്‍ സിനിമകള്‍ കാരണമാവുന്നുണ്ട്‌.

വെടിച്ചില്ല്‌ തന്നെ ഏറ്റവും വലിയ ഉദാഹരണം.ഗംഭീരം,ഭേഷ്‌,ഉഗ്രന്‍ എന്നിവയുടെ സമാനാര്‍ത്ഥമാണ്‌ വെടിച്ചില്ലിനും. എന്നാല്‍ ആരാലും അറിയപ്പെടാതെ കിടന്ന വെടിച്ചില്ലിനെ ഇത്രയും പ്രശസ്‌തമാക്കിയത്‌ നിസാര വ്യക്‌തികളല്ല. ഇടിവെട്ട്‌,വെടിച്ചില്ല്‌ ഷോട്ടുകള്‍ എടുക്കുന്നതില്‍ വിഖ്യാതനായ ഒരു ചലച്ചിത്രസംവിധായകനാണ്‌ തന്റെ ഒരു സിനിമയുടെ പരസ്യ വാചകമായി ഈ പദങ്ങള്‍ വെണ്ടയ്‌ക്ക വലിപ്പത്തില്‍ പോസ്‌റ്ററുകളില്‍ ചേര്‍ത്തത്‌. ക്രമേണ കേരളത്തില്‍ അങ്ങോളമിങ്ങോളം ആ വാക്ക്‌ നിത്യജീവിതത്തില്‍ പ്രയോഗിക്കാന്‍ തുടങ്ങി.

തരികിട

''അവന്‍ ആള്‌ പിശകാ'' പണ്ട്‌ മുതലേ പ്രചാരത്തിലിരുന്ന പ്രയോഗമാണിത്‌.ആ വ്യക്‌തി ശരിയല്ലെന്ന്‌ അര്‍ത്ഥം.പുതിയ തലമുറയുടെ കണ്ടെത്തലായ 'തരികിട'യ്‌ക്ക് കുറെക്കൂടി വ്യാപകമായ അര്‍ത്ഥമുണ്ട്‌.അവന്‍ ആള്‌ തരികിടയാണെന്ന്‌ പറഞ്ഞാല്‍ ആള്‌ വെറും കുഴപ്പക്കാരനെന്ന്‌ മാത്രമല്ല എല്ലാത്തരത്തിലും പ്രശ്‌നകാരിയായ ഒരു ഫ്രാഡാണെന്ന്‌ വ്യംഗ്യം.ഉരുണ്ടുകളിക്കുന്നവരെക്കുറിച്ച്‌ അവന്‍ ഒരു മാതിരി ''തക്കടതരികിട' വര്‍ത്താനമാ പറയുന്നത്‌ എന്നൊരു ചൊല്ലുണ്ട്‌.ഇവിടത്തെ തരികിട താരതമ്യേന നിര്‍ദ്ദോഷിയാണ്‌.അങ്ങനെ കേവലം തരികിടയ്‌ക്ക് തന്നെ സാന്ദര്‍ഭികമായി എന്തെല്ലാം അര്‍ത്ഥഭേദങ്ങള്‍.

ഉഡായിപ്പ്‌

ഈ ജനുസില്‍ 2000 ആണ്ടിലെ സൂപ്പര്‍ഹിറ്റ്‌ നമ്പരാണ്‌ സര്‍വ്വശ്രീ.ഉഡായിപ്പ്‌. ഏതെങ്കിലും ഒരു ഐപ്പിന്റെ ഇരട്ടസഹോദരനല്ല ഈ 'ഉഡായിപ്പ്‌'.പിന്നെയോ? തട്ടിപ്പും വെട്ടിപ്പും തരികിടയും കറക്കുകമ്പനിയും അങ്ങനെ സര്‍വ്വത്ര കുഴപ്പക്കാരായ വ്യക്‌തികള്‍ക്ക്‌ ദൈവത്തിന്റെ സ്വന്തം നാട്ടിലെ അഭിനവ എഴുത്തഛന്‍മാര്‍ കനിഞ്ഞരുളിയ ബഹുമതിയാണ്‌ സാക്ഷാല്‍ 'ഉഡായിപ്പ്‌'

ഇന്ന്‌ പ്രൊഫഷനല്‍ബിരുദധാരികള്‍ അടക്കമുള്ളവര്‍ ദൈനംദിന ജീവിതത്തില്‍ ഒരു ഉളുപ്പും കൂടാതെ എടുത്ത്‌ പ്രയോഗിക്കുകയാണ്‌ ഇവനെ.

''അവന്‍ ആള്‌ ഉഡായിപ്പാണ്‌ കേട്ടോ'' ''അണ്ണാ ഒരുമാതിരി ഉഡായിപ്പ്‌ വര്‍ത്താനം പറയരുത്‌ ''എന്നൊക്കെ 'അടിച്ചുവിടുന്ന' വരുണ്ട്‌.പറയുക എന്ന അര്‍ത്ഥത്തില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന നമ്പരാണ്‌ തട്ടി വിടുക,അടിച്ചുവിടുക,ഇവയൊക്കെ.

''ഞങ്ങളവനെയൊന്ന്‌ വാരി'' എന്ന്‌ പറഞ്ഞാല്‍ കളിയാക്കി എന്നാണ്‌.''കെമിസ്‌ട്രി മിസിനെ കറക്കി കയ്യിലെടുത്തു'' എന്നാല്‍ സോപ്പിട്ടു എന്ന്‌ തന്നെ. വശത്താക്കി അഥവാ പ്രീതിപ്പെടുത്തി തുടങ്ങിയവയ്‌ക്ക് തൊണ്ണൂറുകളില്‍ കൈവന്ന പുതിയ വാക്കാണ്‌ സോപ്പിടുക.

ചരക്കും ഉരുപ്പടിയും

റോഡിലൂടെ നടന്നു പോകുന്ന സുന്ദരിയായ പെണ്‍കുട്ടിയെ നോക്കി ''നല്ലുഗ്രന്‍ ചരക്ക്‌'' എന്ന്‌ പറഞ്ഞിരുന്ന കാലം പോയി.ആ വാക്ക്‌ തന്നെ ഔട്ട്‌ഡേറ്റഡായപ്പോള്‍ പകരം വന്ന മാന്യനാണ്‌ 'ഉരുപ്പടി'. സാധാരണഗതിയില്‍ സ്വര്‍ണ്ണം പോലെ വിലയേറിയ വസ്‌തുക്കള്‍ക്ക്‌ നല്‍കിയിരുന്ന വിശേഷണം തരുണീമണികള്‍ക്ക്‌ നല്‍കി സ്‌ത്രീത്വത്തെ ആദരിച്ചതായി പുരുഷകേസരികള്‍ ന്യായീകരിച്ചേക്കാം.എന്നിരുന്നാലും നല്ലതല്ലാത്ത ഒരു പ്രയോഗം തന്നെയാണ്‌ ഇതും.

''ആശാനേ ദേ ഒരു കിണ്ണന്‍ ഉരുപ്പടി ഇതിലെ പോയി''എന്ന്‌ പറയുന്നതിലെ സൗന്ദരാസ്വാദനം ഒരു പരിധി വരെ അശ്‌ളീലദ്യോതകമാണ്‌.ചരക്ക്‌,ഉരുപ്പടി എന്ന പോലെ സാധനം എന്നും പെണ്‍കുട്ടികളെ വിശേഷിപ്പിക്കുന്നവരുണ്ട്‌.സ്‌ത്രീത്വത്തോടുള്ള അനാദരവായി ഇത്‌ കാണുന്ന സ്‌ത്രീകളുമുണ്ട്‌.

''ആ പോകുന്ന സാധനം കൊള്ളാം'' എന്ന്‌ ഒരു പെണ്‍കുട്ടിയെ നോക്കി പറയുന്നവന്‍ തീര്‍ച്ചയായും സ്‌ത്രീയെ ഒരു ഉപഭോഗ വസ്‌തുവായാണ്‌ കാണുന്നത്‌. എന്നാല്‍ ചെറുപ്പത്തിന്റെ നിര്‍ദ്ദോഷമായ കമന്റുകളായി ഇതിനെ കാണുന്നവരുമുണ്ട്‌.

ലൊട്ടുലൊടുക്കും ആപ്പയൂപ്പയും

സാമൂഹ്യമാന്യതയോ മൂല്യമോ ഇല്ലാത്ത അനാദരണീയരായ വ്യക്‌തികളെ വിശേഷിപ്പിക്കുന്ന വാക്കാണിത്‌.

''കണ്ട ആപ്പയൂപ്പയോടൊന്നും ഞാന്‍ സംസാരിക്കാറില്ല'' എന്ന്‌ ഒരാള്‍ പറഞ്ഞാല്‍ പറയുന്നയാള്‍ ഉന്നതസ്‌ഥാനീയനും അയാള്‍ ആപ്പയൂപ്പയായി കാണുന്നവര്‍ അയാളുടെ സോഷ്യല്‍സ്‌റ്റാറ്റസിന്‌ തീര്‍ത്തും യോജിക്കാത്ത അധമനുമാണെന്ന്‌ നാം മനസിലാക്കി കൊള്ളണം. പുതിയ വീട്ടിലേക്ക്‌ മാറി താമസിക്കാന്‍ ഒരുങ്ങുന്നയാള്‍ സാധനങ്ങള്‍ വണ്ടിയില്‍ കയറ്റാന്‍ നിര്‍ദ്ദേശം നല്‍കുന്നതാണ്‌ അടുത്ത രംഗം.

''എടോ ആ വില കൂടിയ സാധനങ്ങള്‍ മാത്രം ലോറിയില്‍ കയറ്റിയാല്‍ മതി.ബാക്കി ലൊട്ടുലൊടുക്ക്‌ എല്ലാം വല്ല പെട്ടി ആട്ടോയിലും കയറ്റാം'' താരമമ്യേന വില കുറഞ്ഞ സാധനങ്ങളെയാണ്‌ അത്ര പ്രാധാന്യമില്ലാത്ത, പ്രസക്‌തമല്ലാത്ത എന്ന അര്‍ത്ഥത്തില്‍ ടിയാന്‍ ലൊട്ടുലൊടുക്ക്‌ എന്നു വിശേഷിപ്പിച്ചത്‌.

ഇടുക്ക്‌ വഴികള്‍ക്ക്‌ 'ഗുഡുസ്‌'' എന്നും വണ്ണക്കൂടുതലുളളവരെ 'ഗുണ്ടുമണി'യെന്നുമൊക്കെ വിശേഷിപ്പിക്കുന്നത്‌ ഭാഷയുടെ ഭാഗമായിത്തന്നെ മലയാളി അംഗീകരിച്ചു കഴിഞ്ഞു.

'പാര വയ്‌പ്പ്' ഈ തരത്തില്‍ സുസമ്മതനായ വാക്കാണ്‌.പാര കുറെക്കൂടി അപ്‌ഡേറ്റ്‌ ചെയ്‌തപ്പോള്‍ 'തിരി' ആയി.''അവന്‍ തിരി വച്ചിട്ടാണെന്നേ എന്റെ പണി പോയത്‌'' എന്ന്‌ പറഞ്ഞാല്‍ അയാള്‍ പാര പണിത്‌ ടിയാന്റെ ജോലി കളഞ്ഞു എന്ന്‌ അര്‍ത്ഥം.

''അറിഞ്ഞോ ഇരുപത്തയ്യായിരം രൂപയാ അവന്‌ സ്‌റ്റാര്‍ട്ടിംഗ്‌ സാലറി''

''ഇരുപത്തയ്യായിരം തൂമ്പാ..അവന്‍ ചുമ്മാ കാച്ചുന്നതാ..''ഇവിടെ കാച്ചുക എന്നാല്‍ പപ്പടം കാച്ചലല്ല.നുണ പറയുകയാണ്‌, സത്യവിരുദ്ധമാണ്‌ എന്നൊക്കെ അര്‍ത്ഥം.

പലപ്പോഴും മികച്ച പദപ്രയോഗങ്ങളേക്കാള്‍ സാഹചര്യങ്ങളുടെ അഥവാ സന്ദര്‍ഭത്തിന്റെ തീവ്രത സംവേദനം ചെയ്യാന്‍ ഇത്തരം വാക്കുകള്‍ ഉപകരിക്കുന്നതായി കാണാം. എന്നിരുന്നാലും ഇത്തരം പ്രയോഗങ്ങള്‍ അഭിലഷണീയമായി പൊതുവെ കരുതപ്പെടുന്നില്ല.

''അവനൊരു മണുക്കൂസാണെന്നേ..''പലപ്പോഴും നാം കേള്‍ക്കാറുള്ള വാക്കാണ്‌്. ഇവിടെ മണുക്കൂസ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വ്യക്‌തി കാര്യശേഷിയില്ലാത്ത ദുര്‍ബലനായ ഒരുവനാണെന്ന്‌ സാരം. ക്‌ണാപ്പന്‍, മണുമണാപ്പന്‍ എന്നും ഇത്തരക്കാരെ വിശേഷിപ്പിച്ചു കേള്‍ക്കാറുണ്ട്‌.

''അവന്‍ വല്യ കൊണാണ്ട്രനല്ലേ'' എന്ന്‌ പറഞ്ഞാല്‍ വലിയ പുള്ളിയല്ലേ എന്ന്‌ സാരം.ഇത്‌ പക്ഷേ ആദരവോടെയല്ല ലേശം പരിഹാസത്തോടെയാണ്‌ ഉപയോ ഗിക്കുക.

''ഇന്നലത്തെ ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ശ്രീകാന്ത്‌ തകര്‍ത്തു കളഞ്ഞു'' എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ശ്രീകാന്ത്‌ ഗംഭീര പ്രകടനം കാഴ്‌ച വച്ചു എന്നാണ്‌. എന്നാല്‍ ഇതേ വാക്കിന്‌ നശിപ്പിച്ചു എന്നാണ്‌ ശരിയായ അര്‍ത്ഥം.

ചുരുക്കത്തില്‍ ഇത്തരം പുതിയ പദങ്ങളെക്കുറിച്ചുള്ള അന്വേഷണം ഒരു ലേഖനത്തിന്റെ പരിധിയില്‍ ഒതുങ്ങൂന്നതല്ല. ഇനിയൊരു കാലത്ത്‌ ഇത്തരം വാക്കുകള്‍ക്ക്‌ മാത്രമായി ഒരു നിഘണ്ടു നിലവില്‍ വന്നാലും അതിശയിക്കേണ്ടതില്ല.കാരണം ഇത്തരം 'ഉഡായിപ്പ്‌' വാക്കുകളുടെ ബാഹുല്യം അത്രയേറെയാണ്‌.

Sunday 11 April 2010

മനസ്സ്

കത്ത് മടക്കി വച്ച് ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോള്‍ കാലംതെറ്റി വന്ന മഴ തിമിര്‍ത്ത് പെയ്യുകയായിരുന്നു. മഴയ്ക്ക് വേണ്ടി എന്നും പ്രതീക്ഷയോടെ നോക്കിയിരിക്കാറുള്ള ഞാന്‍ മഴ തുടങ്ങിയത് അറിഞ്ഞതേയില്ല. അവളുടെ കത്ത് പലയാവര്‍ത്തി വായിക്കുകയായിരുന്നു. തൂളിയടിച്ച് ജനാലയിലൂടെ അകത്തേക്ക് കയറിയ ഓരോ മഴത്തുള്ളിയും കുളിരുള്ള ചുംബനങ്ങള്‍ തന്ന് ശരീരത്തിലേക്ക് അലിഞ്ഞ് ചേരാന്‍ ശ്രമിച്ച് എന്നെ തഴുകി താഴെയ്ക്ക് ഒഴുകി വീണുകൊണ്ടിരുന്നു.

മനസ് നിറയെ അവളായിരുന്നു, അവളെഴുതിയ വരികളായിരുന്നു. നട്ടുച്ചയായതെ ഉള്ളുവെങ്കിലും ആകാശത്ത് തിങ്ങി നിറഞ്ഞിരുന്ന കാറ്മേഘക്കൂട്ടങ്ങള്‍ അവിടെയാകെ ഇരുള്‍ വീഴിച്ചിരുന്നു . പ്രകൃതി എന്തെ ഇന്നിങ്ങനെ, പിണങ്ങിയതാണോ? ഇരുള്‍ വീഴുന്ന വഴിയരികില്‍ മരച്ചില്ലകള്‍ തീര്‍ത്ത നിഴലുകള്‍ക്ക് അവളുടെ നിഴലിന്‍റെ സാമ്യം ഉണ്ടോ എന്ന് എന്റെ മനസ്സ് തിരഞ്ഞുവോ? മനസിനെ വേണ്ടാ വേണ്ടാ എന്ന് പലയാവറ്ത്തി ഉരുവിട്ട് വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്, ഒടുവില്‍ അതോരു പാഴ്ശ്രമമാ‍ണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവള്‍ക്ക് മറുപടി എഴുതണമെന്ന് മനസ്സില്‍ ഉറച്ച് തോറ്റ് പിന്മാറി.

ഇതിനോടകം അവളുടെ ഓരോ വരികളും മനസ്സില്‍ പതിഞ്ഞിരുന്നു . എഴുതി തുടങ്ങുമ്പോള്‍ സംബോധന ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു. അവളില്‍ നിന്നും വരുന്ന കത്തുകള്‍ക്ക് ഒരിക്കലും അതില്ലായിരുന്നു, ഉള്ളടക്കത്തില്‍ എങ്ങും എന്റെ പേരും. ആരാണയക്കുന്നതെന്ന് കുറെക്കാലം അറിഞ്ഞതുമില്ല. ഒടുവില്‍ ഒരിക്കല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ അവള്‍ ഉരുവിട്ട ചില വരികള് കേട്ട് ഞെട്ടിത്തരിച്ച് എത്ര നേരമെന്നറിയാതെ നിന്നതും, ഞെട്ടലില്‍ നിന്നെന്നെ ഉണര്‍ത്തിയ അങ്ങേത്തലയ്‌ക്കല്‍ നിന്നുള്ള വിതുമ്പലും, എന്ത് ചെയ്യണമെന്നറിയാതെ കുറെ നേരം ശിലയായ് നിന്നതും, ഒടുവില്‍ എപ്പോഴൊ അവള് തന്നെ ഫോണ്‍ കട്ടാക്കി പോയതുമെല്ലാം.....

വളഞ്ഞ് തിരിഞ്ഞ കുറെ ചോദ്യങ്ങള്‍ ചോദിച്ച് എന്റെ മനസ്സിനെ അളക്കാന്‍ നീ ശ്രമിക്കുകയായിരുന്നോ? ഇതൊക്കെ അറിയാന്‍ ഞാന്‍ ഒത്തിരി വൈകിയൊ? എന്തേ, നീ ഒരിക്കലും ചോദിച്ചില്ലാ, എനിക്ക് നിന്നെ ഇഷ്‌ടമാണോ എന്ന്? ഉത്തരം നല്‍കാന്‍ ഞാന്‍ ഇപ്പോഴും തയ്യാറായതിനാലല്ല. പക്ഷേ അപ്പോള്‍ എനിക്ക് നിന്നോടും ചോദിക്കാമല്ലോ നിനക്ക് എന്നെ ഇഷ്‌ടമാണൊ എന്ന്?എന്തെ നീ എന്നെ ഇഷ്‌ടപെടുന്നതെന്നും അങ്ങിനെ ഇനിയും ഉത്തരം കിട്ടാത്ത മറ്റുപലതും.

ഒരിക്കല്‍ നീ വേറെ ഏതോ രീതിയില്‍ പറഞ്ഞുവോ നിന്റെ മനസ് എനിക്ക് എന്നേ തന്നുവെന്ന്, അതോ ഞാന്‍ തെറ്റിധരിച്ചതോ? ഇനിയും ഒത്തിരി സമസ്യകള്‍ ഉണ്ട് എന്റെ മനസ്‌സില്‍ , ഒരു പക്ഷേ നിനക്കും. കടംകഥ പറഞ്ഞ് കളിക്കുന്നത് നമ്മുക്ക് നിര്‍ത്തിക്കൂടെ? ഇതു തന്നെയാണൊ നീയും ആഗ്രഹിക്കുന്നത്. എന്റെ മനസ്സിലും അറിയാതൊരിഷ്‌ടം നിന്നോട് തോന്നുന്നുണ്ടോ? അറിയില്ലെനിക്ക്, നിനക്കായുള്ള, നീ തന്ന ഒരു പിടി ചോദ്യങ്ങളും അതിന് ഞാന്‍ കണ്ടെത്തിയ ഉത്തരങ്ങളും കൂടി കുഴഞ്ഞ് മറിഞ്ഞ് എന്റെ മനസ് മാത്രം അറിയാം എനിക്ക്....അതും ഒരു സമസ്യ.

പ്രണയം

യൂണിയന്‍ ആഫീസിന്റെ പാതിചാരിയിട്ട വാതിലിന്റെ വിടവിലൂടെ എനിക്കവളെ കാണാം..
കോണ്‍ക്രീറ്റിട്ട അരമതിലില്‍ എന്റെ വരവും കാത്തവള്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്‌ ഇതു ഒരു ഒന്നൊന്നര മണിക്കൂറെങ്കിലും ആയിക്കാണും..

ക്യാമ്പസ്‌ ജീവിതത്തിലെ അവസാന യൂണിയന്‍ മീറ്റിംഗ്‌ ആണിത്‌..പങ്കെടുത്തില്ലെങ്കിലും ഒന്നും സംഭവിക്കല്ലായിരിക്കാം..എങ്കിലും ചില സൗഹൃദങ്ങള്‍ അത്‌ എനിക്ക്‌ ഒഴിവാക്കാന്‍ പറ്റില്ല..പ്രണയമാണോ, സൗഹൃദമാണൊ, സംഘടനയാണോ വലുത്‌..തീര്‍ച്ചയായും പ്രണയം തന്നെ എന്റെ കാമുകമനസ്‌ ഇടയ്ക്കിടയ്ക്ക്‌ ഓര്‍മ്മപ്പെടുത്തി..

ചുവന്ന കസേരകള്‍ക്കും, ഭിത്തിയില്‍ തൂക്കിയിട്ട ദേശാഭിമാനി കലണ്ടറിനും, മുറിയില്‍ അലങ്കോലമായി കിടക്കുന്ന പോസ്റ്ററുകള്‍ക്കും,വരാന്‍ പോവുന്ന സമരങ്ങള്‍ക്കും, തിരഞ്ഞെടുപ്പുകള്‍ക്കും വേണ്ടി സ്വരുക്കൂട്ടിവച്ച ചുവപ്പ്‌ തോരണങ്ങള്‍ക്കും ഇടയില്‍ പതിവ്‌ യൂണിറ്റ്‌ മീറ്റിംഗ്‌ അജണ്ട ആരോ വായിച്ചു..

കഴിഞ്ഞു പോയ മീറ്റിംഗ്‌ കാലയളവില്‍ മണ്മറഞ്ഞുപോയ എല്ലാ രക്തസാക്ഷികള്‍ക്കും വേണ്ടി ഒരു മിനിറ്റ്‌ മൗനമാചരിച്ച്‌ നിന്നപ്പോളും, എന്റെ ശ്രദ്ധ പുറത്തിരിക്കുന്ന അവളിലായിരുന്നൂ..

മുറിക്കുള്ളിലെ ചുവപ്പ്‌ പടര്‍ന്നിട്ടാണോ എന്തോ പുറത്തും അന്ന് സന്ധ്യ കുറെ ചുവന്നിരുന്നു..

ഇരുട്ടില്‍ കാമുകിയെ തനിയെ വിട്ട്‌, യൂണിയന്‍ മീറ്റിംഗ്‌ അറ്റെന്റ്‌ ചെയ്യുന്ന ഒരു വിഡ്ഠി..അതും പ്രണയത്തിന്റെ ആദ്യ കാലം.. മനസ്സിന്റെ ശത്രു ഭാഗം ആക്രമണത്തിനുള്ള എല്ലാ സന്നാഹവും തുടങ്ങി..

പുറത്ത്‌ തനിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ക്ക്‌ മനസ്സും,കണ്ണും കൊടുത്ത്‌ എന്റെ ശരീരം ആ ഇരുണ്ട മുറിയില്‍ തീപാറുന്ന ചര്‍ച്ചകളില്‍ നിറഞ്ഞു..

ഒടുവില്‍, കമ്മിറ്റി ബുക്കില്‍ യാന്ത്രികമായി ഒപ്പ്‌ വച്ച്‌ ഹാജര്‍ തികച്ച്‌ ഞാന്‍ ഓടി..എന്നെ കാത്തിരുന്നു തളര്‍ന്ന രണ്ട്‌ കണ്ണുകള്‍ക്ക്‌ മുന്‍പിലേക്കു..

ഇവള്‍ എന്റെ ജീവിതസഖി എന്ന് മനസ്സില്‍ ഒരു നൂറുവട്ടം ഉറപ്പിച്ച്‌..

**************

ഹോസ്റ്റലിലേക്കു പിരിയുന്ന വഴികളില്‍ സന്ധ്യപെയ്യുമ്പോള്‍ കണ്ണും നോക്കിയിരുന്ന് വരാന്‍ പോകുന്ന ഒരു രാത്രി തീര്‍ക്കുന്ന നേര്‍ത്ത വിടവിനെ ശപിച്ച്‌ കഴിഞ്ഞ നാളുകള്‍..

കശുമാവിന്‍ തൈയുടെ ചുവട്ടില്‍ കോണ്‍ക്രീറ്റ്‌ ബഞ്ചില്‍ ഇരുന്ന് പതുക്കെ , ആരും കാണാതെ വിരലുകള്‍ ചേര്‍ക്കാന്‍ തുടിച്ച വൈകുന്നേരങ്ങള്‍..

"നീ കൂടെയുണ്ടെങ്കില്‍ എന്നും വാലന്റൈന്‍സ്‌ ഡേ ആണെന്നു പലകുറി പറഞ്ഞ പ്രണയകാലങ്ങള്‍..."

**********

പിന്നെ നീണ്ട വിരഹങ്ങള്‍...പ്രതീക്ഷിക്കാത്ത കൂടിക്കാഴ്ച്ചകള്‍..വീണ്ടും നീളുന്ന വിരഹം..മുടങ്ങാത്ത ഇ-മെയിലുകള്‍..പിന്നെ, .......

Saturday 10 April 2010

സോബിന്‍ ഒരു സംഭവം തന്നെ ...


ഇത് സോബിന്‍ന്‍റെ കഥയാണ് ..അവന്‍റെ മാത്രം അവന്‍ വിദേശത്ത് അല്ല .പ്രതേകിച്ചു ഗള്‍ഫ്‌ അവന്‍ കണ്ടിട്ട് പോലുമില്ല ..ഇനി ഇത് എന്‍റെ കഥയാണ് എന്ന് പറഞ്ഞു വല്ലോനും വന്നാല്‍ ..????



നേഴ്സിങ്‌ കഴിഞ്ഞ സോബിന്‍ ഒരു ദിവസം കല്‍ക്കട്ടയില്‍ ഇന്റര്‍വ്യൂനു പേoയി...
പഠിച്ചിരുന്ന കാലത്ത്‌
സോബിന്‍ എല്ലാം "നല്ലതുപോലെ" പഠിച്ചിരുന്നതു കാരണം ഇന്റര്‍വ്യൂന വളരെ‘ആത്മവിശ്യസത്തോടെ‘അറ്റന്‍ഡ്‌ ചെയ്യാന്‍ ചെന്നത്‌.
ചെന്നപാടെ ഒരു ഗുഡ് മോര്‍നിഗ് മാഡം ഓക്കെ
സോബിന്‍ വെച്ചു കാച്ചി. ഇരിക്കാന്‍ പറഞ്ഞ മാഡത്തെ നോക്കി ഒരു പൂഞ്ചിരി പാസ്സക്കി സോബിന്‍ ഇരിപ്പൊറച്ചു.......

മാഡം : എന്താ പേര്‌ ?
സോബിന്‍: സോബിന്‍ എന്നാ..
മാഡം : ഹാര്‍ട്ട്‌ ബിറ്റ്സ്‌ എവിടെ നിന്നാ ഉണ്ടാകുന്നത്‌ എന്ന്‌ അറിയുമോ ?
സോബിന്‍:(സൌണ്ട്‌ തീരെ താഴ്ത്തി): ഹേര്‍ട്ട്‌.....
മാഡം : എന്താ.... ??
സോബിന്‍(ഉത്തരം തെറ്റ്‌ എന്നു കരുതിയ സോബിന്‍ ഉറക്കെ വിളിച്ചു പറഞ്ഞു....): ലീവര്‍ര്‍ര്‍...

നടുങ്ങി പോയ മാഡം അടുത്ത ചോദ്യത്തിലേക്ക്‌ കിടന്നു....

മാഡം :(ഒരു സര്‍ജിക്കല്‍ സിസ്സേര്‍സ്‌ ഉയര്‍ത്തി കാട്ടി;): ഇത്‌ എന്താണ്‌ എന്ന്‌ അറിയാമോ ?....

സോബിന്‍:(സൌണ്ട്‌ തീരെ താഴ്ത്തി): ഇതു സിസ്സേര്‍സ്‌ അല്ലേ മാഡം...
മാഡം :(ഉത്തരം ശരിക്കും കേള്‍ക്കാതിരുന്ന മാഡം സിസ്സേര്‍സ്‌ ഒന്നു കൂടി ഉയര്‍ത്തി,ഓപ്പണ്‍ ചെയ്തു കാണിച്ചു): ഇത്‌ എന്താ എന്നാ ചോദിച്ചത്‌.....
സോബിന്‍:(ഒരു നിമിഷം ഓപ്പണ്‍ ചെയ്ത സിസ്സേര്‍സ്‌ നോക്കി സോബിന്‍ വിളിച്ചലറി): ഓപ്പണ്‍ സിസ്സേര്‍സ്‌ ......

ചാടി എണീറ്റ മാഡവും വിളിച്ചലറി : ഗ്ഗെറ്റൌട്ട്‌ ഫ്രം ത റൂം.........

(
സോബിന്‍ ഇ പ്പോള്‍ മറ്റ്‌ കൂട്ടൂകാരുടെ ശിക്ഷണത്തിലാണ്‌,വിണ്ടൂം ഒരു ഇന്റര്‍വ്യൂ നേരിടാന്‍..... )

നമ്മള്‍ ...പ്രവാസികള്‍

പ്രവാസം ............
ചിലന്തിവലകള്‍ പോലെ .
പ്രവാസികള്‍ .........
വലയില്‍ കുരുങ്ങിയ പ്രാണികള്‍ .

അഴിക്കുംതോറും മുറുകുന്ന
ചുറ്റിപിണഞ്ഞു വരിയുന്ന
പ്രാരാബ്ദ കണക്കുകള്‍

ഒടുവില്‍............
പ്രഷര്‍ ഷുഗര്‍ കൊളസ്ട്രോള്‍
വരികയായി ഒന്നൊന്നായി ചിലന്തികള്‍ .

ഒടുക്കം..........
വിഷക്കാലുകള്‍ക്കിടയില്‍ പെട്ട്
പിടഞ്ഞു പിടഞ്ഞു പിടഞ്ഞങ്ങിനെ ......

Thursday 8 April 2010

ഒരു കൊച്ചു ലവ് ലെറ്റര്‍

പ്രീ ഡിഗ്രി കാലത്ത് വിറച്ചു വിറച്ചു ആദ്യമായി ഇഷ്ട്ടമാന്നെന്നു ഒരു പെണ്‍കുട്ടിയോട് പോയി പറയാന്‍ ശ്രമിച്ച ആ നിമിഷത്തിനും ,ഇപ്പോള്‍ എന്നും എന്റെ ബ്ലോഗില്‍ വന്നു എന്‍റെ പോസ്റ്റ്‌ നോക്കുന്ന ,പുതിയ പോസ്റ്റ്‌ കണ്ടില്ലേ പരിഭവിക്കുന്ന,ഇങ്ങു കടലിനിക്കരെ ഉള്ള ആ ഒരാള്‍ക്കും വേണ്ടി സ്നേഹത്തോടെ


.............................................................................................................................
നീ ജോക്കുട്ടന്റെയാ ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റിങ്ങോട്ടെടുത്തെ' മോനെ നോക്കിക്കൊണ്ടാണ്‌ ഉണ്ണി അത്‌ പറഞ്ഞത്‌.
'ശരി' യെന്ന് പറഞ്ഞുകൊണ്ട്‌ അന്ന ബെഡ്‌ റൂമിലേക്ക്‌ പോയി.
'അവനഞ്ച്‌ വയസ്സായി.. ഇനി സ്കൂളില്‍ ചെല്ലുമ്പോ ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ്‌ വേണമെന്ന് വല്ലതും പറഞ്ഞാലോ'.. ആത്മഗതം പോലെ അയാള്‍ പറഞ്ഞു.
തിരിച്ചു വരുമ്പോ അന്നയുടെ ചുണ്ടില്‍ ഒരു കുസൃതി ചിരിയുണ്ടായിരുന്നു..
ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ്‌ ഉണ്ണിക്കു കൊടുത്തിട്ട്‌ അവള്‍ കൈയിലിരുന്ന നിറയെ പൂക്കളുടെ പടമുള്ള, മടക്കി വെച്ച ഒരു കടലാസ്‌ തുറന്ന് പതിഞ്ഞ സ്വരത്തില്‍ വായിക്കാന്‍ തുടങ്ങി. അന്നയുടെ അടക്കി പിടിച്ചുള്ള ചിരി കേട്ടിട്ടാണ്‌ ജോണി തലയുയര്‍ത്തി നോക്കിയത്‌. ഒറ്റ നോട്ടത്തില്‍ തന്നെ, ആ കടലാസയാള്‍ തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മഞ്ഞ വെയില്‍ വീണു കിടന്ന ഒരു വൈകുന്നേരം അയാളുടെ മനസ്സിലേക്ക്‌ ഓടി വന്നു...

പ്രീ ഡിഗ്രി പ്രായം, പുറത്തെ മരം , നീല ജീന്‍സ്‌ ,ഷര്‍ട്ട്‌ - അതായിരുന്നു ഞാന്‍ . ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന സമയം. എന്റെ സൈക്കിളിന്റെ ആദ്യത്തെ ബെല്ലടിച്ചപ്പോള്‍ അതു കേള്‍ക്കാത്ത പോലെ അവള്‍ നടന്നത്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്‌. നിറയെ വെള്ള പൂക്കളുള്ള മഞ്ഞ ചുടിദാറായിരുന്നു അവളുടെ വേഷം. ഒന്നില്‍ ‍ പിഴച്ചാല്‍ മൂന്ന്. പക്ഷെ നാലാമത്തെ ബെല്ലിലാണ്‌ അവള്‍ തിരിഞ്ഞു നോക്കിയത്‌. എന്റെ സൈക്കിളും, ഞാനും, എന്റെ സൈക്കിളിന്റെ ബെല്ലും എല്ലാം അവള്‍ക്ക്‌ നല്ല പരിചയമാണെന്ന് എനിക്ക്‌ നല്ലവണ്ണം അറിയാമായിരുന്നു. ഒരു കള്ള ചിരിയോടെ അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ ഹൃദയമിടിക്കുന്നത്‌ എനിക്കു തന്നെ നല്ലവണ്ണം കേള്‍ക്കാമായിരുന്നു. സൈക്കില്‍ അവളുടെ സമീപം ബ്രേക്കിട്ട്‌ നിര്‍ത്തി.
'അന്നയോട്‌ ഒരു കാര്യം പറയാനുണ്ടായിരുന്നു...' അതു പറയുമ്പോല്‍ സ്വന്തം ശബ്ദമല്ല പുറത്തു വന്നതെന്ന് എനിക്ക്‌ തോന്നി.
'അതിനെന്താ പറഞ്ഞോളൂ' അവളുടെ കൂസലിലായ്മയോടുള്ള മറുപടി കേട്ട്‌ എന്റെ ബാക്കിയുണ്ടായിരുന്ന ധൈര്യം കൂടി ചോര്‍ന്നു പോയി..
'ഇതൊന്നു വായിച്ചു നോക്കു' എന്നും പറഞ്ഞ്‌ പോക്കറ്റിലിരുന്ന കടലാസ്‌ അവളുടെ നേരെ നീട്ടി.
അതു വാങ്ങിച്ചവള്‍ തുറക്കാന്‍ ഭാവിച്ചപ്പോല്‍, 'ഇപ്പോല്‍ വേണ്ടാ, പിന്നെ സാവധാനം വായിച്ചല്‍ മതി' എന്നു പറഞ്ഞ്‌ ഞാന്‍ സൈക്കിളില്‍ മുന്നോട്ട്‌ ചവിട്ടി നീങ്ങി.

കത്തില്‍ പറഞ്ഞതു പോലെ അവളെന്നെയും കാത്ത്‌ പിറ്റെ ദിവസം പറഞ്ഞിടത്ത്‌ കാത്ത്‌ നില്‍പ്പുണ്ടായിരുന്നു! അന്നു തോന്നിയ സന്തോഷം ഒരു പക്ഷെ എവറസ്റ്റ്‌ കീഴടക്കിയപ്പോല്‍ ടെല്‍സിംഗ്‌ നും ഹിലാരിക്കും കൂടി തോന്നിക്കാണില്ല.
എന്നെ കണ്ട്‌ ഒരു പരിഭവത്തൊടെ അവല്‍ ചോദിച്ചു.
'എന്താ ഉണ്ണി ഇങ്ങനെയൊക്കെ? ഇതു കുറച്ച്‌ കൂടിപ്പോയി'.
എന്റെ ഇടതു കൈയ്യിലെ ചൂണ്ടു വിരല്‍ പ്ലാസ്റ്ററിട്ടിരിക്കുന്നത്‌ അവളപ്പോഴേക്കും ശ്രദ്ധിച്ചു കഴിഞ്ഞിരുന്നു.
'എനിക്കു തന്നോട്‌ പറയാനുള്ളതെല്ലാം ഇങ്ങനെ എഴുതി തരാനാണ്‌ തോന്നിയത്‌..'
'പക്ഷെ, രക്തം കൊണ്ടാരെങ്കിലും എഴുതുമോ?'
അതു പറയുമ്പോള്‍ അവളുടെ കൈവിരലുകള്‍ എന്റെ ഇടതു ചൂണ്ടു വിരലിന്റെ പുറത്തായിരുന്നു..

വര്‍ഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു.. നീണ്ട പത്തു വര്‍ഷത്തെ പ്രണയം. അന്നാ പ്രേമലേഖനത്തില്‍ എഴുതിയത്‌, അല്ലെങ്കില്‍ എഴുതി കൂട്ടിയത്‌ എന്തായിരുന്നുവ്‌എന്ന് ഇന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അതിനു ശേഷം എത്രയെത്ര കത്തുകള്‍, പൂവുകള്‍, കൊച്ചു കൊച്ചു സമ്മാനങ്ങള്‍..

ഒരു ചെറിയ ചിരി കേട്ടു ഉണ്ണി അന്നയുടെ നേരെ നോക്കി.
എന്റെ ആദ്യ പ്രേമ ലേഖനം, രക്ത വര്‍ണ്ണമുള്ള അക്ഷരങ്ങള്‍.. അതു
യര്‍ത്തി കാട്ടിക്കൊണ്ട്‌ ഒരു കള്ള ചിരിയോടെ അന്ന ചോദിച്ചു 'ഇതെന്തൊക്കെയാ എഴുതി വെച്ചിരിക്കുന്നതെന്ന് വല്ല ഓര്മ്മയുമുണ്ടോ?'.
പ്രേമത്തോടെ ഉണ്ണിയുടെ കവിളിള്‍ ചുംബിച്ചിട്ട്‌ അവള്‍ അകത്തേക്ക്‌ പോകുമ്പോള്‍ അയാള്‍ ഓര്‍ത്തു ..
'അന്ന് ചോര ഒപ്പിക്കാന്‍ ഞാന്‍ പെട്ട പാട്‌! ഈ പാല നിറയെ കൊതുകുള്ളതെന്റെ ഭാഗ്യം!'


Monday 5 April 2010

Don't copy if you can't paste!

A popular motivational speaker was entertaining his audience. He Said : "The best years of my life were spent in the arms of a woman who wasn't my wife!" The audience was in silence and shock.



The speaker added: "And that woman was my mother!"



Laughter and applause.




A week later, a top manager trained by the motivational speaker tried to crack this very effective joke at home. He was a bit foggy after a drink. He said loudly to his wife who was preparing dinner,"The greatest years of my life were spent in the arms of a woman who was not my wife!"



The wife went; "ah!" with shock and rage.





Standing there for 20 seconds trying to recall the second half of the joke, the manager finally blurted out "...and I can't remember who she was!"
By the time the manager regained his consciousness, he was on a hospital bed nursing burns from boiling water


Moral of the story: Don't copy if you can't paste!

സമര്‍പ്പണം : ഈ ബ്ലോഗില്‍ നിന്നും അനുവാദം കൂടാതെ കോപ്പി ചെയ്തു മെയിലിലും ബ്ലോഗിലും ഇടുന്നവര്‍ക്ക് ...
നിങ്ങള്‍ക്കും ഇങ്ങനെ തന്നെ വരട്ടെ :P

Sunday 4 April 2010

സഖാവ് പാറ്റയുടെ കഥ.!

ഇതൊരു സഖാവിന്‍റെ കഥ ...

കയ്യില്‍ നാലാം ക്ലാസും കുറച്ചേറെ കേസുകളും ഒരു പാസ്പോര്‍ട്ടും കൊണ്ട് മണലാരണ്യത്തില്‍ പറന്നിറങ്ങിയ സഖാവ് പാറ്റയുടെ കഥ.!


"പാറ്റ" വട്ടപെരാണ് യഥാര്‍ത്ഥ പേര് "പാറ്റചിറയില്‍ ബാബു മോന്‍" നമുക്ക് പാറ്റ എന്ന് തന്നെ വിളിക്കാം ..പാറ്റ ഇപ്പോള്‍ പിന്നോട്ട് നോക്കുകയാണ് ഇരു നില കട്ടിലെന്റെ മുകളിതെ നിലയില്‍ നിന്നും സഞ്ചരിച്ച വഴിയിലേക്കുള്ള ആദ്യത്തെ തിരിഞ്ഞു നോട്ടം .............


പാരമ്പര്യമായി കിട്ടിയതൊന്നുമല്ല ഈ വട്ടപെരും വിപ്ലവ പാര്‍ട്ടിയും , പാലായിലെ ഡ്രൈവര്‍ ആയിരുന്നു പാറ്റ അതിരാവിലെ പച്ചകറികളും ഇലകറികളും ചന്തയില്‍ പോയി കൊണ്ട് വരുന്ന permanent ജോലി ഉണ്ട് അത് കഴിഞ്ഞാല്‍ പേട്ടക്ക് വല്ല trip കിട്ടിയാല്‍ ആയി .

ഇതുകൊണ്ട് ഒന്നും ആകില്ല എന്ന് തോനിയപ്പോള്‍ പാറ്റയുടെ brain പോയത് ഒരു illegal വഴിയില്‍ കൂടെ ആയിരുന്നു അവസാനം ureka ..ureka എന്ന് പറഞ്ഞു കൊണ്ട് പാറ്റ വാറ്റാന്‍ തീരുമാനിച്ചു. ഏമാന്മാരുടെ ഭാഗ്യവും പാറ്റ നിര്‍ഭാഗ്യവും ഒരേ പോലെ പ്രതിഫലിച്ചപ്പോള്‍ ദേ കിടക്കുന്നു പാറ്റ കൂട്ടില്‍.!!കൂട്ടത്തില്‍ പാറ്റയുടെ പാവം വണ്ടിയും.!!


എണ്ണം തീര്‍ന്നിട്ടും അടി തീര്‍ന്നില്ലല്ലോ എന്ന് വിചാരികുമ്പോള്‍ ദേ ഒരു കുട്ടി സഖാവു വരുന്നു പാറ്റയെ വിട്ടുകിട്ടാന്‍ ......ഒരുപാടു arguments നു ശേഷം സഖാവ് വട്ടപ്പള്ളി ആനന്ദന്‍ പാറ്റയെ പുറത്തെടുത്തു നേരെ അങ്ങ് പോയി .....പള്ള നിറയെ കള്ളും പൊരിച്ച കൊഴികാലും വാങ്ങിച്ചു കൊടുത്തു ആനന്ദന്‍ സഖാവ് ഇങ്ങനെ മൊഴിഞ്ഞു അല്ലെടോ ബാബുമോനെ നീ ഇങ്ങനെ നടന്നാല്‍ എങ്ങിന്യാ ...നിനക്ക് നല്ലൊരു ജീവിതം വേണ്ടേ ...നിനക്ക് നല്ലൊരു ഭാവി ഉണ്ട് അത് നീ തുലച്ചു കളയരുത് ....ഒടുവില്‍ സഖാവ് നയം വ്യകതമാക്കി പാലയില്‍ പാര്‍ടിക് ആളുണ്ട് പക്ഷെ ഒന്നിറങ്ങാന്‍ ആര്‍കും ധൈര്യമില്ല നീ ഉണ്ടേല്‍ എല്ലാരേയും ഇറക്കി എടുക്കാം .....ഇനി ഇപ്പോള്‍ നീ തന്നെയാണ് അതിനു മുടുക്കന്‍.!!അങ്ങിനെയാണ് പാറ്റ revolt ലേക്ക് enter ചെയ്യുന്നത് ....എന്‍ട്രി ലെവലില്‍ തന്നെ പാറ്റക്ക്‌ designation കിട്ടി "Comrade "ഒടുവില്‍ probation പീരീഡ്‌ ഇല്‍ തന്നെ നല്ല മാര്‍ക്കറ്റിംഗ് നടത്തി ‍ permanent ആയി .


ഇതിനിടയില്‍ സമ്പാദ്യമായി കുറച്ചു കേസുകളും . പാര്‍ട്ടി വളര്‍ന്നു ആനന്ദന്‍ സഖാവ് പാര്‍ട്ടി യില്‍ പ്രമുഖനായി കുറച്ചേറെ കേസുകളുമായി പാറ്റ പാര്‍ടിയില്‍ ഗുണ്ടയായി .!!


അതുകൊണ്ട് പ്രത്യകിച്ചു ജോലിക്കൊന്നും പോകാനും കഴിഞ്ഞില്ല കുടുംബം പുലര്‍ത്താന്‍ പണം തന്നെ മുഖ്യം അതോണ്ട് ഒരു NRI യുടെ personnel secretary cum ഗുണ്ട ആയി.!!കാശും പള്ള നിറയെ കള്ളും...കാലം നീങ്ങിയപ്പോള്‍ പാറ്റകു കൂട്ടിനു ഒരു പെണ്ണും എത്തി ..എല്ലാം മായ അല്ലാതെന്തു പറയാന്‍.!!!കൂടെ ഉണ്ടായിരുന്നവരെല്ലാം വീട് വച്ച് ഭാര്യക് ജോലി വാങ്ങിച്ചു ...നേതാക്കന്‍ മാരായി ...പാറ്റകു നഷ്ട ഭോധം അല്ല തന്നോട് തന്നെ പുച്ഛം...എന്താ കാര്യം ഒന്നുമില്ല ഭരണം മാറി കേസുകള്‍ ചികഞ്ഞെടുത്തു പുതിയ ഭരണ പരിഷകാരികള്‍ ഓരോരുത്തരെ ആയി ഉള്ളില്‍ ഇടാന്‍ തുടങ്ങി അങ്ങിനെ വീണ്ടും ദേ പാറ്റ കൂട്ടില്‍ .!!


ഇത്തവണ ഇറക്കാന്‍ ആനന്ദന്‍ സഖാവിനെ കണ്ടില്ല ...ഒരു വക്കീലിനെ വിട്ടു പാറ്റ പുറത്തിറങ്ങി ജാമ്യത്തില്‍ ...എല്ലാരും തിരകിലയിരുന്നു ആര്‍കും ആരെയും നോക്കാന്‍ സമയമില്ല ....ഒടുവില്‍ പാറ്റ നാട് വിടാന്‍ തീരുമാനിച്ചു ...പാലയിലെ ആദ്യ ഡ്രൈവര്‍ ആദ്യ ചങ്കൂറ്റമുള്ള സഖാവ് നാട് വിടുന്നത് മണല്‍ കൊട്ടരതിലെക് വണ്ടി വിറ്റ പണം വിസയ്ക് നല്‍കി ...പ്രിയതമയോട് മാത്രം യാത്ര പറഞ്ഞു സഖാവ് പറന്നു ....


പറന്നിറങ്ങി അതികം താമസിയാതെ ഒരു ജോലി കിട്ടി ഒരു ജ്യൂസ്‌ stallil .13 hrs ജോലി കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ പരിചയമുള്ള മുഖം അതെ അവന്‍ തന്നെ ഹരിദാസ്‌ ....പണ്ടിവന്‍ നാട്ടില്‍ വന്നപ്പോള്‍ പാര്‍ടിക് വേണ്ടി പിരിവിനു ചോദിച്ചപ്പോള്‍ തരില്ല എന്ന് പറഞ്ഞു അന്നവനെ അടിച്ചു വീഴ്ത്തിയ കേസ് ഇപ്പോളും ഉണ്ട് ..പക്ഷെ ഹരിദാസ്‌ അതൊന്നും പറഞ്ഞില്ല നാട്ടു വിശേഷങ്ങള്‍ ചോദിച്ചു ഒടുവില്‍ പറഞ്ഞു ഞാന്‍ ഇവിടത്തെ ജോലികാരന്‍ ആണെന്നും തുച്ചമായ ശമ്പളം കൊണ്ട് കുടുംബം പുലര്‍ത്തണം നാട്ടില്‍ ഫോണ്‍ ചെയ്യണം ....ഇതല്ലാം കഴിഞ്ഞു 3 - 4 വര്‍ഷം കഴിഞ്ഞാല്‍ വല്ലതും ഉണ്ടേല്‍ നാട് കാണാന്‍ ഒന്ന് പോകും .!!!


ചൂടുള്ള ദിനങ്ങള്‍ നീങ്ങിയിരിക്കുന്നു ഇന്ന് പാറ്റ ഡ്രൈവര്‍ ആണ് ഒരു private കമ്പനിയില്‍ വേദനം കുറവാണു ജോലിയും ...so പാറ്റ happy ആണ് ...രണ്ടാം നിലയിലെ കട്ടിലില്‍ ഇരുന്നു താഴേക് നോക്കിയാല്‍ നിഖില്‍ നെറ്റ് browse ചെയ്യുന്നതും chat ചെയ്യുന്നതും കാണാം ....laptop കണ്ടപ്പോള്‍ പാറ്റ പണ്ട് computerinu എതിരെ സമരം ചെയ്തത് ഓര്‍കുന്നു ....അന്നിത് പടിചിരുന്നേല്‍ നാട്ടില്‍ ഫോണ്‍ ചെയ്യണ്ടേ പൈസ എങ്കിലും ലാഭിക്കാമായിരുന്നു ....പാറ്റയുടെ sincere regret ..!!! വന്നിട്ട് 4 വര്‍ഷത്തിനു ശേഷം നാട്ടില്‍ ഒരു വിസിറ്റ് പോകുനുള്ള പരിപാടിയാണ് ഇന്ന് ...


എല്ലാരും പാറ്റയുടെ വരവിനെ പ്രതീക്ഷിച്ചു നില്കുന്നു ...വീട്ടുകാര്‍ കാണാനുള്ള കൊതി കൊണ്ട് സഖാക്കള്‍ പിരിവിനായി ....എല്ലാത്തിനും ഒടുവില്‍ ഐര്‍പോടില്‍ പാസ്പോട്ട് നമ്പറും ഫുള്‍ അഡ്രസ്സും കൊടുത്തു പോലീസും ...!!പാവം പോലീസുകാര്‍ക് അറിയില്ലല്ലോ പാറ്റ ഇപ്പോള്‍ പണ്ടത്തെ പാറ്റ അല്ല എന്ന് .!!!!!!


നഷ്ട്ടബോധവും ന്യൂ generation ഓടുള്ള അസൂയയും ...പണക്കാരോട് ദേഷ്യവും എല്ലാം ചേര്‍ത്ത് പാറ്റ വീട്നും പിറന്ന മണ്ണിലേക് ....കാണാം നമുക്ക് പുതിയ പാറ്റ പൂരം !!! ഈ കഥ പാറ്റയുടേത് മാത്രം ...

ഒരു പേന വില്‍ക്കാനുണ്ട്

“ഒരു പേന വില്‍ക്കാനുണ്ട്വാങ്ങണോ വേണ്ടയോവില പത്ത് ദിര്‍ഹം!
ഒരു പേനക്കു വില പത്തോ?
കോപ്പിലും (Co-Op)
ലുലുവിലുംഅതിനു വില രണ്ട്,മുതല്‍‍ വില ഒന്നാകാം“

ജോസഫുകുട്ടിയുടെ കാവ്യജീവന്‍‍ നിറഞ്ഞ ഹൃദയത്തിന്റെ സംശയം.

അയാള്‍ ആഗതന്‍‍‍ നീട്ടിയ ചുവന്നപേന തിരിച്ചും മറിച്ചും നോക്കി.

ഒരു പുതുമയും ഇല്ല.സാധാരണ ബോള്‍പെന്‍‍‍ തന്നെ .

തനിക്ക് ഒരു പേനയുടെ ആവശ്യം ഇപ്പോള്‍ ഇല്ല.

എന്നെങ്കിലും ഒരിക്കല്‍‍‍ മില്ല്യണര്‍‍ ആകുമെന്നു കരുതി ലോട്ടറിയേടുക്കുംബോള്‍ ഫ്രീ കിട്ടിയ പേനകള്‍ കടയുടെ മേശവലിപ്പിനുള്ളില്‍‍ കിടക്കുന്നു.


കച്ചവടം കുറവായതിനാല്‍‍ കടത്തിന്റെ കണക്കെഴുത്തു മാത്രമേയുള്ളു.

കട കടത്തില്‍‍ കുരുങ്ങികിടക്കുകയാണു:ജീവിതവും.

ജോസഫുകുട്ടിക്ക് പെട്ടന്നു കര്‍‍ത്താവിനെ ഓര്‍‍‍മ്മ വന്നു.
ദിവസവും കട തുറന്നാല്‍‍ കടയുടെ അകവും പുറവും വൃത്തിയാക്കി കുടുസുമുറിയില്‍‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കർത്താവിന്റെ രൂപത്തിനുമുന്നില്‍‍ മെഴുകുതിരി കത്തിച്ച് പ്രാര്‍‍‍‍ഥിക്കുന്നത് കടയില്‍‍‍‍‍ നല്ല കച്ചവടം ഉണ്ടാകാനാണ്.

രണ്ടുവര്‍‍ഷമായിഈ ചുവന്ന പേനക്കുള്ളിലെഫില്ലറിൽ നീലമഷിയാണ്.നീലകൊണ്ട് നല്ലതെഴുതാം,നല്ലതുണ്ടെങ്കിലുംനല്ലെതെഴുതാത്തവരെത്ര.. ചുവപ്പ് അപകടമാണ് ചീറ്റുന്നരക്തത്തുള്ളികള്‍,

………….ജോസഫുകുട്ടി ചുവന്ന പേന തിരിച്ചും മറിച്ചും നോക്കുന്നതിനിടെ പലചിന്തകളും കടന്ന് പോയി.റിസഷന്റെ ഒരു ഇരയാണ് തന്റെ മുന്നില്‍‍ നില്ക്കുന്നത്.

പേരു മുന്ന.മുന്നാ ഭായി കടയിലേക്കു കടന്നു വന്നപ്പോള്‍ ഒരു കസ്റ്റമറെ കിട്ടിയതിന്റെ സന്തോഷം തന്റെ മനസ്സിലുണ്ടായിരുന്നു. മാന്യമായ വേഷധാരണം.കയ്യിലുള്ള ബാഗില്‍‍ ലാപ് ടോപ്പാണെന്ന് ആദ്യം കരുതി:

“അസലാമു അലൈക്കും“

“വാ അലൈക്കും അസലാം…”

“ഭയ്യാ യേ കൊയി ഹോസ്പിറ്റല്‍‍ ഹേ?”

ആഗതന്‍‍ വിയർപ്പൊപ്പി പുറത്തെ ബില്‍‍‍‍ഡിംഗ് നോക്കി ചോദിച്ചപ്പോള്‍ തന്നെ അയാളുടെ മുഖത്തെ ജാള്യത താന്‍‍‍‍ മനസ്സിലാക്കി.

എന്തിനോ വേണ്ടിയുള്ള മുഖവരയാണു.

“ഹാ ജി..യേ ലോക്കല്‍‍ കേലിയെ ചല്‍‍ത്താ ഹൈ.”

“അച്ചാ………..ഭായി മേ ദുബൈ സേ ആ രഹാ ഹും.”

“ബോലോ ഭയ്യാ..ആപ് കോ ക്യാ ചാഹിയെ മേരേ തരഫ് സേ..”

“ബോലേഗാ ഭയ്യ.”അയാള്‍ ബാഗു തുറന്നു.

ബാഗില്‍‍ നിറയെ ചുവന്ന പേനകള്‍.

തന്റെ കണക്കു കൂട്ടലുകള്‍ തെറ്റി.

ഇയാള്‍ പേനാകച്ചവടവുമായി ഇറങ്ങിയിരിക്കുകയാണ്.

തന്റെ മുഖത്ത് പൊടുന്നനെ നീരസം പടര്‍‍‍‍ന്നത് അയാള്‍ മനസ്സിലാക്കി.

“സോറി ഭയ്യ..തോഡാ മദത് കരോ…ദോ തീന്‍‍‍‍ പെന്‍‍‍ ലേലോ ഇസി സേ..”“മേരേകോ നഹീ ചാഹിയേ..ഇധര്‍‍‍ ബഹുത് പടാഹുവാ ഹൈ…ആപ് ജായിയേ..”

ജോസഫുകുട്ടിയുടെ ഉള്ളിലെ നിഷേധി ഉണര്‍‍‍‍ന്നു:ശബ്ദവും.“ഐസേ മത് ബോലോ..മേ ഓര്‍‍ ഫാമിലി ബഹുത് പരിശാന്‍‍‍ മേ ഹോ ഭയ്യാ ജീ..”

മൂത്ത ഒരു സഹോദരന്റെ കണ്ണുകളിലെ യാചന തന്നിലെ കവി കണ്ട് കരുണരസം കൊണ്ടു.“ആപ് ബൈടിയേ..”അയാള്‍ ആശ്വാസത്തോടെ ഇരുന്നു.“ആപ് ബോലിയേ..”ജോസഫുകുട്ടി ഉദ്വേഗത്തോടെ അയാളെ നോക്കി.“മേരാ നാം മുന്നാ…ബീഹാര്‍‍‍ സേ…..ഇധര്‍‍‍ ദുബൈ മേം മേ കാം കര്‍‍ രഹേ ഥേ….”അയാള്‍‍ കഥപറഞ്ഞു,അല്ല അനുഭവം.


മുന്നാ ഭായി മൂന്നു വര്‍‍ഷം മുന്‍‍പ് ദുബായിലെത്തിയതാണു.സ്വയപരിശ്രമത്താല്‍‍ അയാള്‍‍ക്ക് ദുബായിയിലെ ഒരു കണ്‍‍സ്ട്രക്ഷന്‍‍ കമ്പനിയില്‍‍ സൂപ്പര്‍‍വൈസറായി ജോലി കിട്ടി. ഫാമിലിയെ കൂടെ താമസിപ്പിച്ച് അത്യാവശ്യം ജീവിക്കാനുള്ള ശമ്പളം ഉണ്ടായിരുന്നതിനാല്‍‍ മുന്ന ഭാര്യയേയും മകളേയും കൂടെ കൂട്ടി ദുബായിയില്‍‍ താമസം തുടങ്ങി.


ഗ്രാമത്തില്‍‍‍‍ പെട്രോള്‍‍ മാക്സും മുട്ടുവടിയും തോക്കും ഏന്തി രാത്രിയില്‍‍ കൂട്ടമായി വയല്‍‍‍‍ കടന്നു വരുന്ന കൊള്ളക്കാരെ ഭയാക്കാതെ ഭാര്യയും മകളും ഉറങ്ങുന്നത് അയാള്‍‍ സന്തോഷത്തോടെ നോക്കിക്കണ്ടു.സന്തോഷകരമായ ദിനങ്ങള്‍‍.ജീവിതം പച്ചപിടിക്കുകയാണെന്നു തോന്നിയപ്പോള്‍‍ അയാള്‍‍ പാറ്റ്നയില്‍‍‍ ഒരു ഫ്ലാറ്റു വാങ്ങുവാന്‍‍ തീരുമാനിച്ചു.പണത്തിനുവേണ്ടി അയാള്‍‍ കമ്പനിയില്‍‍‍ ലോണിനപേക്ഷിച്ചു.

എല്ലാം അയാള്‍‍ക്കനുകൂലമായിരുന്നു.അയാള്‍‍ ഫ്ലാറ്റിനു പണം നല്‍‍കി.ക്രെടിറ്റു കാർഡുകല്‍ നിന്നും പണം വലിച് അയാള്‍ ഫ്ളാറ്റിനു പണം അടച്ചു കൊണ്ടിരുന്നു….സന്തോഷങ്ങളൊക്കെ മൂടുന്ന കാർമേഘം അടുത്ത് വരികയ്യാണെന്ന് അയാള്‍ ‍ഒരിക്കലും അറിഞ്ഞിരുന്നില്ല.

സൈറ്റിലേക്കുള്ള യാത്രയില്‍‍ മറ്റു പലസൈറ്റുകളിലേയും ക്രൈനുകള്‍‍ നിശ്ചലമായികിടക്കുന്നത് മുന്ന ഓരോദിവസവും കണ്ടുകൊണ്ടിരുന്നു.റിസഷന്‍‍.പത്രങ്ങളിലൂടേയും ചാനലുകളിലൂടേയും മുന്ന ആ വാക്കിന്റെ അർഥവും വ്യാപ്തിയും മനസ്സിലാക്കി.

മറ്റു കമ്പനികളില്‍ കൂട്ട പിരിച്ചുവിടല്‍ നടക്കുംബോഴും മുന്നയുടെ കംബനിക്ക് ഒരു മാറ്റവും സംഭവിക്കാത്തതുകൊണ്ട് താന്‍ സുരക്ഷിതനാണെന്ന് അയാള്‍ കരുതി.പക്ഷേ പല ബാങ്കിനോടുള്ള സാമ്പത്തിക ബാധ്യത മൂലം അയാളുടെ കമ്പനി അടച്ചുപൂട്ടിയതു ഒരു സുപ്രഭാതത്തിലാണു അറിഞ്ഞതു.

ഇനി മുന്നോട്ട് എന്തെന്ന് അറിയാതെ അയാള്‍ പകച്ചു:

“ഭയ്യാ ഖാനേ ഖേലിയേ ഭീ പൈസാ നഹീ ഹൈ…റൂം റെന്റ് ദേനാ ഹൈ..ബചീ കോ ദൂത് ലേനാ ഹൈ..തീന്‍‍ മഹീനേസേ ബഹുത് മുശ്കില്‍‍ ഹൈ….ബാന്‍‍ക് വാലാ സബ് ട്രാവല്‍‍ ബാന്‍‍ ദിയാ…ഇന്‍‍ഡ്യാ ഭീ നഹീ ജാ സക്താ….ബീവി മേരേകോ ഇസീ ഹാല്‍‍ മേ ഫസ്കേ ഗാവ് ജാനേകേലിയേ മന്‍‍ നഹീ ഹൈ…വോ അഭീ കൊയി കൊയി ഫ്ളാറ്റ് മേ കാം കര്‍‍നേ കേലിയേ ജാത്തിഹൈ അഭീ…..”

മുന്നയുടെ കണ്ണുകള്‍‍ നിറഞ്ഞു.മനസ്സു വിങ്ങി അയാള്‍‍ മൂന്നു ചുവന്ന പേനകള്‍‍ എടുത്തു.“ഈ മുന്നു പേനകള്‍‍മൂന്നു ചങ്കിന്റെ തുടിപ്പാണു.കുടിച്ച് പിടിച്ച് മദിച്ചാടുന്നഭാഗ്യവാന്മാരേ കണ്ണുകള്‍‍തുറക്കുക കാണുകയീവദനഹൃദയരോദനങ്ങള്‍‍!“


“മേ തീന്‍‍ പെന്‍ ലിയാ ഹും….യെ രെഖോ…”

ജോസഫു കുട്ടി പെട്ടിയില്‍‍ നിന്നും ആകെയുണ്ടായിരുന്ന അന്‍‍പത് ദിര്‍‍‍ഹം മുന്നക്ക് കൊടുത്തു.“ബാലന്‍‍സ് രഖോ..”
“ബഹുത് ശുക്രിയാ ഭയ്യാ..”

മുന്ന നന്ദി പറഞ്ഞ് സന്തോഷത്തോടെ ഇറങ്ങി.ജോസഫു കുട്ടി ഒരാലോചനയോടെ ഇരുന്നു.---------



നാളെ റൂം റെന്റ് കൊടുക്കണം,മോള്‍‍ടെ ഫീസു….മരുന്നു കര്‍‍ത്താവേ എന്താ ചെയ്ക..ആരേയും കാണുന്നില്ലല്ലോ……??

Saturday 3 April 2010

TEST

An old woman had 3 daughters. One day she decided to test her Sons-in-law.



One day she was walking along a lakeshore with the first son-in-law. Purposefully, she fell down in the lake and started yelling for help.



The first son-in-law jumped into the water and dragged her out into the shore.



The next day he found a brand new E Class Mercedes in his door steps with the wordings "Thank you!!!-Your Mother-in-law who loves you very much!!!"



Another day she was walking along a lakeshore with the second son-in-law. Purposefully, she fell down in the lake and started yelling for help.



The second son-in-law jumped into the water and dragged her out into the shore.



The next day he found a brand new E Class Mercedes in his door steps with the wordings "Thank you!!!-Your Mother-in-law who loves you very much!!!"



The third time she was walking with the third son-in-law and she repeated the same. But that guy didn't respond to her cries for help and didnt move a single step to save her.



The poor old lady who wanted to test her sons-in-law drowned and died.

.


.
.



. .
.
The next day he found a brand new Rolls-Royce in his doorsteps with the following wordings ...
.
.
. .
.
.
.
.
.
.
..
.
.
.
.
.

"Thank you very much! Your Father-in-law! !!"