മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Saturday 30 January 2010

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്.

ഇതിന്റെ രചയിതാവ് ആരായാലും മനസ്സില്‍ തട്ടുന്ന അവതരണമായതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. രചയിതാവിനോട് കടപ്പാട്
2010, ജനുവരി 24, ഞായറാഴ്ച
ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്

പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍
വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍
വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം
വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു
എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍
തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട്
നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍
അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍.

പ്രിയത്തില്‍ മകന്‍ ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്‌
കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി
വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌.. നമ്മുടെ വീട്
ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍
പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ
ചിലവാക്കുന്നതിലും നല്ലത് വാര്‍ക്കുന്നതാണെന്നാണ് എല്ലാവരുടെയും
അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു
കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍ സാധിക്കുമോ. ഉമ്മ
പറഞ്ഞെന്നേയുള്ളൂ. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മ അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷം കഴിഞ്ഞു. അടുത്ത
മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു
നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്‍റെ
കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍
വിജാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈ
മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്‍വന്നു മക്കളോടൊപ്പം കഴിയണം.
ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.

പ്രിയ മകന്‍ ജമാല്‍ അറിയാന്‍ ഉമ്മ എഴുത്ത്
നിന്‍റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്‍റെ കുട്ടി
ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്‌.
എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു
കഴിഞ്ഞു. അവളെ ഒരുത്തന്‍റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി
കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും
വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്‍റെ
ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മയും സുഹറയും അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്‍ഷം കഴിഞ്ഞു.
ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍ വയ്യ. ഞാന്‍ വിസ കാന്‍സല്‍ ചെയ്തു
പോരുകയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്‍റെ
കൃപയാല്‍ നമ്മള്‍ ഉദേശിച്ചതിലും ഭംഗിയായി നടത്താന്‍ സാധിച്ചു. അവര്‍
ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്‍റെ കടം
മുഴുവനും വീട്ടി. ഇനി നാട്ടില്‍വന്നു വല്ല ഡ്രൈവര്‍ പണിയോ മറ്റോ എടുത്തു
കഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി
ചെയ്യാന്‍ കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്.
ഇവിടുന്നു ചികിത്സിക്കാന്‍ നിന്നാല്‍ പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും
അതിനു കൊടുക്കേണ്ടി വരും.. ഏതായാലും ഇനി നാട്ടില്‍ വന്നിട്ട്
ആയുര്‍വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്‍

പ്രിയത്തില്‍ എന്‍റെ ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌.
നിന്‍റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു
പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന്‍ ഉണ്ടെന്നു പറഞ്ഞു.......
പ്രിയത്തില്‍ എന്‍റെ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്. ഇന്ന് വരെ ഞാന്‍
എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പൊ
ഒരു കാര്യം പറയാതെ വയ്യ. ജലാലിന്‍റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ
എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്‍ മതി. പിന്നെ ഈ
വീട് ജലാലിന്‍റെ പേരില്‍ എഴുതിക്കൊടുക്കാന്‍ പോവാണെന്നു ഉമ്മ പറയുന്നത്
കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത്
ഇക്കാക്ക് നാട്ടില്‍ നിന്നുണ്ടാക്കാന്‍ സാധിക്കുമോ. കമ്പിയുടെയും
സിമന്റിന്‍റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക്
അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍ നമ്മള്‍ എവിടെ
പോകും. ഞാന്‍ എന്‍റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.

പ്രിയത്തില്‍ സുഹറ അറിയുന്നതിന്.
എന്‍റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്‍പതു വര്‍ഷം
പൂര്‍ത്തിയായി.. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്‍ഷത്തെ
എന്‍റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍ നമുക്ക് സാധിച്ചു. കയ്യില്‍ ഇനി
പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില്‍ നിന്നും പിരിഞ്ഞു പോരുമ്പോള്‍ മൂന്നു
ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. ‍ എന്നാലും
തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന
സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍ വയ്യ. നീണ്ട പത്തൊന്‍പതു വര്‍ഷവും
ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍ വന്നു ഒന്ന് സ്വസ്ഥമായി
നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍ ജോലിയില്‍
നിന്ന് പിരിയുകയാണ്. ശേഷം നേരില്‍.

പ്രിയത്തില്‍ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്
കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്‍ഫ്‌ ജീവിതം
മതിയാക്കാന്‍ തോന്നിയല്ലോ. പിന്നെ മോന്‍ ഒരു കാര്യം എഴുതാന്‍ പറഞ്ഞു. അവനു
എന്ജിനീയറിങ്ങിനു പോകാനാണ് താല്‍പര്യം.. കോയമ്പത്തൂര്‍ അമൃത
ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ വന്നിട്ടുണ്ട്.
ആദ്യത്തെ വര്‍ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്‍ഷവും മൂന്നു ലക്ഷം
മതിയാകും. തവണകളായിട്ടു കൊടുത്താല്‍ മതി എന്നാണു അവന്‍ പറയുന്നത്.. അവിടെ
പഠിക്കുന്നതൊക്കെ ഗള്‍ഫുകാരുടെ മക്കളാണത്രേ. ഈ മുപ്പതാംതിക്കുള്ളില്‍
ചേരണം എന്നാണു അവന്‍ പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്‍ ഉടനെ മറുപടി
അയക്കുമല്ലോ. സ്നേഹപൂര്‍വ്വം സുഹറ.

മകന്‍റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി പിന്നെയും
വര്‍ഷങ്ങള്‍ ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്‍ഷത്തെ പ്രവാസ ജീവിതം
മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും
അള്‍സറുമായി ജമാല്‍ നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ പുതിയ ആവലാതികളുമായി
വന്ന കത്ത് അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു. ജമാല്‍ ജീവിതത്തില്‍
ആദ്യമായി തുറന്നു വായിക്കാത്ത കത്ത്.

പ്രവാസ ജീവിതത്തിന്‍റെ ആകുലതകള്‍

ഫസീല റഫീഖിന്‍റെ ചിന്തോദ്ദീപകമായ ഈ ലേഖനം വായിക്കുക, വിശേഷിച്ചും പ്രവാസികള്‍.

പ്രവാസ ജീവിതത്തിന്റെ ആകുലതകള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ലേഖനമായും കവിതയായും പാട്ടായും സിനിമയായും മിമിക്രിയായും ഒരുപാട് പങ്കുവെച്ചതുമാണ്. എന്നിട്ടും പരിദേവനങ്ങള്‍ക്കും പരാതികള്‍ക്കും തട്ടിപ്പിനും ചതിക്കും ഒറ്റപ്പെടുത്തലുകള്‍ക്കും നാം ഇന്നും വിധേയരായികൊണ്ടിരിക്കുന്നു.

എന്താണ് പ്രവാസജീവിതത്തിന്റെ ആകുലത? ഇവിടെ ആകുലതകള്‍ പരസ്പരപൂരിതമായി കിടക്കുകയാണ്. നാട്ടിലുള്ളവര്‍ കരുതുന്നതുപോലെയുള്ള 'സുഖ'ജീവിതം ഇവിടെയുണ്ടോ? ഭാര്യയുടെയും കുട്ടികളുടെയുംകൂടെ ഇവിടെ താമസിക്കുന്നവരെ കാണുമ്പോള്‍, കുടുംബം കൂടെ ഇല്ലാത്തവര്‍ക്ക് തോന്നുന്നത്, ''ഇവരെത്ര ഭാഗ്യവാന്മാര്‍'' എന്നാണ്. മറിച്ച് കുടുംബവുമായി കഴിയുന്നവര്‍, ബാച്ചിലേര്‍സ് ലൈഫ് കാണുമ്പോള്‍, അതിന്റെ സ്വാതന്ത്ര്യവും ......സുഖവും കാണുമ്പേള്‍ അറിയാതെ നെടുവീര്‍പ്പിടുക സ്വാഭാവികം. ഭാര്യയോടും കുട്ടികളോടുമുള്ള ഇഷ്ടക്കേടുകൊണ്ടല്ല. മറിച്ച് പുറത്തുനിന്ന് കാണുന്ന 'ഫാമിലി ലൈഫിന്റെ സുഖ'ത്തിനൊടുവില്‍ കൈയ്യിലൊന്നും മിച്ചംവരാതെ തിരികെ മടങ്ങേണ്ടിവരുന്നതിനെക്കുറിച്ചുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടുള്ള ചിന്തയാണിത്.

ഗള്‍ഫില്‍ ജീവിക്കുന്ന കുടുംബങ്ങളില്‍ പലതും ഈ സ്വപ്നഭൂമിയുടെ പറഞ്ഞുകേട്ട പൊങ്ങച്ചത്തിന്റെ മായക്കാഴ്ചകളില്‍ ഇക്കരെ കടന്നവരാണ്. ചെറുക്കനു പെണ്‍കുട്ടിയെ 'അക്കരെ കൊണ്ടുപോകാന്‍ പ്രാപ്തിയുണ്ടോ' എന്നു മാത്രമാണ് പെണ്‍കുട്ടിയെ കല്യാണം കഴിപ്പിച്ചയയ്ക്കാന്‍ രക്ഷിതാക്കള്‍ നോക്കിയിരുന്ന മാനദണ്ഡം. ഗള്‍ഫില്‍ കുടുംബത്തെ കൂടെ താമസിപ്പിക്കാന്‍ കെല്പുള്ളവന്‍ തരക്കേടില്ലാത്ത കാശുകാരന്‍ ആണെന്നാണ് വെപ്പ്. ഗള്‍ഫുകാരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളില്‍ ഒന്നുമാത്രമാണിത്. ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തില്‍ 3000 ദിര്‍ഹം ശമ്പളക്കാരന്‍ ഫാമിലിയെ കൊണ്ടുവന്ന് നാട്ടില്‍ 'മാനം' കാത്ത് ഇവിടെ 'മാനം'കെട്ട പല കഥകളും ഇവിടെയുണ്ട്.

സിനിമയിലും ഫോട്ടോയിലും കഥകളിലും ചാനലിലും കണ്ട ഗള്‍ഫ് മാത്രമാണ് പെണ്‍കുട്ടികളുടെ മനസ്സില്‍. കുടുംബവുമായി ഗള്‍ഫില്‍ ജീവിക്കുന്നവര്‍ നാട്ടില്‍ വന്നാല്‍ പറയുന്ന പൊങ്ങച്ചക്കഥകളും പെണ്‍കുട്ടിയുടെ മനസ്സില്‍ ഗള്‍ഫിനെക്കുറിച്ചുള്ള സങ്കല്പലോകം നെയ്യുന്നു. ഇവിടെയുള്ള പാര്‍ക്കുകള്‍, ബീച്ചുകള്‍, ഹോട്ടലുകള്‍, നടന്മാരുടെ പ്രോഗ്രാമുകള്‍, മേല്‍ത്തരം തുണിത്തരങ്ങള്‍, കാറ്... ഗള്‍ഫിനെക്കുറിച്ചുള്ള സങ്കല്‍പം അതിന്റെ പാരമ്യതയിലെത്തുന്നു. എങ്ങനെയെങ്കിലും കെട്ടിയവന്റെ കൂടെ ഗള്‍ഫിലെത്തിയാല്‍ മതിയെന്നാവുന്നു അവള്‍ക്കും.

ഒടുവില്‍ പ്രവാസഭൂമിയിലെ പറഞ്ഞു വീര്‍പ്പിച്ച നീര്‍ക്കുമിളയുടെ പൊള്ളത്തരം. ഒടുവില്‍ ഇവിടത്തെ ജീവിതവും പരിമിതിയും നിസ്സാഹയതയും ഇവരെ വീര്‍പ്പുമുട്ടിച്ചു തുടങ്ങും.

തറവാടിന്‍െ വിസ്തൃതിയില്‍നിന്നു നാലു ചുവരുകളിലേക്കുള്ള പറിച്ചുനടല്‍, ഒരു ഫ്‌ളാറ്റില്‍ നാലുമുറികളിലായി നാലുകുടുംബം ഭാഷയറിയാതെ...സംസാരിക്കാനാകാതെ...റൂമിന്റെ ഈര്‍പ്പത്തിലേക്ക് ഒതുങ്ങേണ്ടിവരുന്നു.

ഈ ജീവിതത്തിനിടയില്‍ ഗള്‍ഫ് ഭാര്യയെന്നുള്ള പദവി നിലനിര്‍ത്തേണ്ട ബാധ്യത തന്നിലാണെന്ന ബോധം ഇവള്‍ സ്വയം എടുത്തണിയും. നാട്ടില്‍നിന്നുള്ള വിളിക്ക് ഇല്ലാക്കഥകളുടെ പൊലിമ പെരുപ്പിച്ച് കാട്ടാന്‍ ഒരാള്‍കൂടിയാവുന്നു. അവളുടെ ഫോണ്‍ സംഭാഷണം കേട്ട് രക്ഷിതാക്കള്‍ സംതൃപ്തിയോടെ അനുജത്തിക്ക് ഒരു ഗള്‍ഫുകാരനെ മനസ്സില്‍ കുറിച്ചിട്ടുണ്ടാവും.... ഈ ചങ്ങല അറ്റുപോകാതെ....ഇപ്പോഴും തുടരുന്നു.

ഒരുകാര്യം തറപ്പിച്ചു പറയാം. ഞാനടക്കമുള്ള സ്ത്രീകള്‍ ഈ ഒരൊറ്റക്കാര്യത്തില്‍ അസൂയയും കുശുമ്പും തെല്ലും കാണിക്കാറില്ല. ഗള്‍ഫിലുള്ള മറ്റു സുഹൃത്തുക്കളുടെ ജീവിതത്തെക്കുറിച്ച് പരമസുഖമെന്നേ പറയൂ. കാരണം നമ്മളുടേത് അതിലും കഷ്ടമാണ്. ഈ കാര്യത്തില്‍ ഞങ്ങള്‍ ഒരുമയോടെ നില്‍ക്കുന്നു.

അടുക്കളയില്‍ അറിയാവുന്നത് ഉണ്ടാക്കുമ്പോള്‍ മറ്റൊരുമുറിയില്‍ നിന്നും ചോദ്യമുയരും, 'ജമീലാ ഇന്നും പരിപ്പാണൊ' എന്ന്. തറവാട്ടില്‍ ഒരുപാട് പേര്‍ ഒരുമിച്ചൊരു അടുക്കളയില്‍, അതുകൊണ്ട് തന്നെ സ്വന്തമായി പാകം ചെയ്യാന്‍ പഠിച്ചിട്ടുമില്ല. പുസ്തകം നോക്കി പരീക്ഷിക്കുന്നതിനിടെ എണ്ണയില്‍ തീകയറും, പിന്നെ നാലുമുറികളിലുമുള്ളവര്‍ ഓടിയെത്തും. ഉപദേശം, ശകാരം, പേടിപ്പിക്കല്‍... മടുത്തുപോകും, ആറുദിവസം തള്ളിനീക്കിയാല്‍ ആശ്വാസമായി അവധിയെത്തും.

ആറു ദിവസം തള്ളിനീക്കിക്കിട്ടുന്ന ഒരവധി ദിവസം, വൈകുന്നേരം ഒന്നു പുറത്തുപോയിവന്നാല്‍ കഴിഞ്ഞു, പിന്നെ ഒരാഴ്ചയുടെ കാത്തിരിപ്പ്.

അസഹ്യമായ ഒറ്റപ്പെടലിന്റെ നാളുകളാണ് പിന്നെ. ഓഫീസ് കഴിഞ്ഞുവരുന്ന ഭര്‍ത്താവിനു നേരത്തേ കിടക്കണം, കുളികഴിഞ്ഞാല്‍ ടി.വി.യുടെ മുന്നിലിരിക്കും... വാര്‍ത്ത കേള്‍ക്കാന്‍...ഭാര്യയെയും വിളിക്കും. രാവിലെ മുതല്‍ മണിക്കൂര്‍ ഇടവിട്ട് പല ചാനലിലെ വാര്‍ത്തകള്‍ കേട്ട് മനംമടുത്തിരിക്കുന്ന ഭാര്യയുടെ വിഷമം ആരറിയാന്‍?

ഇനി ഒരിക്കല്‍ക്കൂടി വാര്‍ത്തകേട്ടാല്‍ ഛര്‍ദ്ദില്‍ വരും. പുറത്തിറങ്ങാന്‍ കഴിയില്ല. ഒരു മുറിയില്‍നിന്ന് മറ്റു മുറിയുടെ സ്വകാര്യതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവകാശമില്ല. അത് ഷെയര്‍ ഫാമിലിയുടേതാണ്. ശരിക്കും ഇതാണ് നിസ്സഹായത. പറഞ്ഞറിയിക്കാന്‍ കഴിയാതെ ദുരവസ്ഥ.

ഭര്‍ത്താവിനോട് പരാതിയോ പരിഭവമോ പറയാന്‍ ശ്രമിക്കാതെ ഒരു മുറിയില്‍ ഒരുപാട് നാള് ഒറ്റയ്ക്ക് കഴിയേണ്ടിവന്നവരില്‍ അര്‍ന്തര്‍മുഖികളായിപ്പോയ പലരുമുണ്ട്. ടി.വി.യുടെ ശബ്ദവും കുട്ടികളുടെ കളിയൊച്ചയും ഒടുവില്‍ അസഹ്യമായ ശല്യമായി തോന്നിപ്പോകും.

ഈ ജീവിതത്തിനിടയില്‍ നാം ചിന്തിക്കേണ്ടത് മറ്റൊരു വിഷയമാണ്. എത്ര കഴിവുള്ള പെണ്‍കുട്ടികളെ പലരും ഭാര്യമാരാക്കി ഇവിടെ കൊണ്ടുവന്നിരിക്കുന്നു. യൂണിവേഴ്‌സിറ്റി തലത്തിലും സ്‌കൂള്‍ യുവജനോത്സവ വേദികളിലും കഴിവുതെളിയിച്ചവരും കലാപ്രതിഭയായവരും ഇവിടെയുണ്ട്.

സംഗീതം വര്‍ഷങ്ങളോളം പഠിച്ചവരുണ്ട്. സംഗീതം പഠിപ്പിച്ചവരുണ്ട്. നൃത്തം അഭ്യസിച്ചവരുണ്ട്. കലാരൂപങ്ങള്‍ തുന്നുന്നവരുണ്ട്. ചിത്രരചന ജീവിതത്തിന്റെ ഭാഗമാക്കിയവരുണ്ട്.

സാഹിത്യത്തില്‍ നല്ല രചന നടത്തിയവരുണ്ട്. ഇവരില്‍ എത്രപേര്‍ ഇവിടെ തന്റെ കലാപരമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്? ഒരുശതമാനംപോലും ഉണ്ടാവില്ല.

അധ്യാപക യോഗ്യതയുള്ള പെണ്‍കുട്ടികള്‍പോലും വെറുതെയിരിക്കുന്നു. ഇവരുടെ അവസ്ഥ മനസ്സിലാക്കാന്‍ എളുപ്പമല്ല,
അതിന് ഭര്‍ത്താക്കന്മാര്‍ താത്പര്യമെടുക്കാമുമില്ല. നാലുചവരുകള്‍ക്കുള്ളിലെ ജീവിതത്തിനിടെ ദുര്‍മേദസ്സുവന്ന് ഒന്നിനും കഴിയാതെ എല്ലാ വിധത്തിലും ഒതുങ്ങി സ്വയം നമ്മെ ഒരു മൂലയ്ക്കിരുത്തി.

ഇതിനൊക്കെ അവസരങ്ങള്‍ കൊടുക്കേണ്ട സംഘടനകളും സ്റ്റേജുകളും ഇവിടെ ധാരാളമുണ്ട്. ആഴ്ചയ്ക്ക് കലാപരിപാടികള്‍ നടത്താറുമുണ്ട്. 'മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ്' എന്ന മട്ടില്‍ ഇഷ്ടക്കാര്‍ക്കും അവരുടെ മക്കള്‍ക്കും ംാത്രമാണ് ഇവിടെ അവസരം. ഈദായാലും ഓണമായാലും ക്രിസ്തുമസ്സായാലും ഇവര്‍തന്നെയാണ് ഗായകരും നര്‍ത്തകരും ഒപ്പനക്കാരും നടീനടന്മാരും.

ഉള്ള അസോസിയേഷനുകള്‍ക്ക് വ്യക്തമായ രാഷ്ട്രീയവും കാഴ്ചപ്പാടുകളുമുണ്ട്. ഈ മേഖലയെ തുറന്ന വേദിയാക്കി മാറ്റാന്‍ ഇവര്‍ ശ്രമിക്കാത്തത് പല നേട്ടങ്ങളും അധികാരവും നഷ്ടപ്പെടുമെന്നുള്ള ഭയംകൊണ്ടുതന്നെയാണ്.

പ്രാദേശിക റേഡിയോകളില്‍ ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിക്കുന്ന പലരും നല്ല ഗായകരാണ്. ഇത്രയും നന്നായി പാടാന്‍ കഴിയുന്ന ഈ മത്സരാര്‍ഥികളെ ഗള്‍ഫിന്റെ ഒരു വേദിയിലും കാണാറില്ലെന്നുമാത്രം.

കഴിവുള്ളവര്‍ക്ക് പുറത്തുവരാന്‍ നാം അവസരം ഉണ്ടാക്കിക്കൊടുക്കണം. പ്രാദേശിക കൂട്ടായ്മയിലെങ്കിലും സജീവമാവുകയും അടക്കിവെച്ചിരിക്കുന്ന കഴിവുകള്‍ പുറത്തേക്കു കൊണ്ടുവരികയും ചെയ്യുന്നതിലൂടെ ഇവര്‍ക്ക് ഒറ്റപ്പെടുന്നതിന്റെ ചിന്തയില്‍നിന്ന് പുറത്തുകടക്കാം. അസോസിയേഷനുകളുടെ 'സ്ഥിരം കലാകാരന്മാരെ' കാണുന്നവര്‍ക്ക് രക്ഷപ്പെടുകയുമാകാം.

വാല്‍ക്കഷ്ണം:- കുറിപ്പുകളില്‍പ്പെടാത്ത ഒരു സമ്പന്നവര്‍ഗം ഗള്‍ഫിന്റെ എല്ലാ സുഖശീതള അന്തരീക്ഷത്തില്‍ ജീവിക്കുന്നുണ്ട്. പ്രതിപാദിച്ച വിഷയങ്ങളിലൊന്നും അവര്‍ ഉള്‍പ്പെടില്ല. ശരാശരി പ്രവാസിയുടെ പ്രശ്‌നങ്ങള്‍ മാത്രമാണിത്. ഞാനടക്കമുള്ളവരുടെ നേര്‍കാഴ്ചകളാണ്. അതുകൊണ്ട് കുറഞ്ഞ ശതമാനമുള്ള ഉപരിവര്‍ഗ കുടുംബങ്ങള്‍ നെറ്റിചുളിക്കേണ്ടതില്ല... പ്ലീസ്....

Sunday 10 January 2010

ടിന്‍റു മോന്‍റെ തമാശകള്‍

ഇനി അല്‍പ്പം തമാശ ആകാം ..ഇല്ലേല്‍ പിന്നെ ഈ ബ്ലോഗ്‌ മൊത്തം സങ്കടമായി പോകും ..
ഇത് നമ്മുടെ ടിന്‍റു മോന്‍റെ തിരഞ്ഞെടുത്ത കുറെ തമാശകള്‍ ആണ് ..ഇതിന്റെ രചയിതാവ് ഞാന്‍ അല്ല ..പക്ഷെ പലയിടത്തായി കിടന്ന ഇതെല്ലം ഒന്നിച്ചു കൂട്ടി മലയാളത്തില്‍ ടൈപ്പ് ചെയ്തതത് ഞാന്‍ ആണ് കേട്ടോ ..





ടീച്ചര്‍: മുലപ്പാലും കുപ്പിപ്പാലും തമ്മിലുള്ള വ്യത്യാസം?
റ്റിന്‍റുമോന്‍: മുലാപ്പാല്‍ നിലത്തു വീണു പൊട്ടുകയുമില്ല പൂച്ച കട്ടു കുടിക്കയുമില്ല
=================================================================

റ്റിന്‍റുമോന്‍: എന്‍റെ കണ്ണിലേക്കൊന്ന് നോക്കിക്കെ എന്തെങ്കിലും കാണുന്നുണ്ടോ?
പെണ്‍കുട്ടി; "സ്നേഹത്തിന്‍റെ തിരമാലകള്‍"
റ്റിന്‍റുമോന്‍" "മണ്ണാങ്കട്ട....!!!! കണ്ണില്‍ എന്ത് കോപ്പാ പോയതെന്ന് നോക്കെടീ"

=======================================================================

റ്റിന്‍റുമോന്‍ മെഡിക്കല്‍ ഷോപ്പില്‍: "ചുമക്കുള്ള മരുന്ന് തരൂ"
മെഡിക്ക്: "ടോണിക്കാണോ?"
റ്റിന്‍റുമോന്‍: "ടോണിക്കല്ല അവന്‍റെ അമ്മാവനാ"

================================================================================

റ്റിന്‍റുമോന്‍റെ വീട്ടില്‍ കള്ളന്‍ കയറി.....രാത്രി അത് കണ്ട ടിന്‍റുമോന്‍
"മര്യാദക്ക് എന്‍റെ ബാഗും ബുക്സും കൂടി കൊണ്ടുപൊയ്ക്കോ......അല്ലെങ്കില്‍ ഞാന്‍ എല്ലാവരെയും വിളിച്ചു ഉണര്‍ത്തും"

================================================================================

ടീച്ചര്‍: "ആകാശത്തു പറക്കുകയും ഭൂമിയില്‍ പ്രസവിക്കുകയും ചെയ്യുന്ന ഒരു ജീവിയുടെ പേര്‍ പരയൂ"
റ്റിന്‍റുമോന്‍: "എയര്‍ ഹോസ്റ്റസ്"

==================================================================================

ടീച്ചര്‍: "ഗാന്ഡിജിയുടെ പ്രയഞ്ജം കൊണ്ട് ആഗസ്റ്റ് 15ന് നകുക്കെന്തുകിട്ടി?"
റ്റിന്‍റുമോന്‍: "മിട്ടായി"

===================================================================================

റ്റീച്ചര്‍: "ആറില്‍ അഞ്ച് പോയാല്‍ എന്തു കിട്ടും?"
റ്റിന്‍റു മോന്‍: "അഞ്ചുവിന്‍റെ ശവം കിട്ടും അവള്‍ക്ക് നീന്താന്‍ അറിയില്ല"

==================================================================================

ടിച്ചര്‍: "റ്റിന്‍റുവിന്‍റെ ജന്‍മ സ്ഥലം പറയൂ?"
റ്റിന്‍റുമോന്‍" ചെക്കോസ്ലാവാക്യ"
ടീച്ചര്‍: "അതിന്‍റെ സ്പെല്ലിങ്ങ് പറയൂ"
റ്റിന്‍റുമോന്‍: ആലോചിച്ച് "പറ്റിച്ചേ പറ്റിച്ചേ ടിച്ചറെ പറ്റിച്ചേ ഞാന്‍ ജനിച്ചത് ഗോവയിലാണ്"

=====================================================================================

റ്റീച്ചര്‍: "നമുക്ക് മുട്ട തരുന്ന 4 ജീവികള്‍?"
റ്റിന്‍റുമോന്‍" ഇന്‍ഗ്ലീഷ് മിസ്സ്, സയന്‍സ് മിസ്സ്, സോഷ്യല്‍ മിസ്സ്, മാത് സ് മിസ്സ്"

=====================================================================================

ടീച്ചര്‍: "ഐ സൊ എ ഫിലിം- ഇന്‍ഗ്ലീഷില്‍ പറയൂ'
റ്റിന്‍റുമോന്‍: "ടീച്ചര്‍ ഇന്നലെ എ ഫിലിം കണ്ടു."

==========================================================================================

ബസ്സ് കണ്ടക്ടര്‍: "മുന്നോട്ട് കയറി നില്‍ക്കൂ ഫുട്ബാള്‍ കളിക്കനുള്ള സ്ഥലമുണ്ടല്ലോ"
റ്റിന്‍റുമോന്‍: "ഞാന്‍ ഗോളിയാ"

====================================================================

ക്രിക്കറ്റ് കളിക്കിടെ റ്റിന്‍റുമോന്‍റെ ബാറ്റ് കൊണ്ട് തല പൊട്ടിയ കൂട്ടുകാരെനെയും കൊണ്ട് ഹോസ്പിറ്റലില്‍ എത്തിയ റ്റിന്‍റുകമോന്‍: " ഇവന്‍റെ തല പൊട്ടിയിട്ടുണ്ട് ഡോക്ടര്‍, ഒന്നു സ്റ്റിച്ച് ഇട്ടു തരണം"

ഡോ: " കൂടെ വേറേ ആരുമില്ലെ? 1000 രൂപ ബില്ല് വരും"

റ്റിന്‍റുമോന്‍" " വെരുതെ രണ്ട് സ്റ്റിച്ച് ഇട്ടാല്‍ മതി എംബ്രോയിഡറി വര്‍ക്ക് ഒന്നും വേണ്ട"

=================================================================
റ്റിന്‍റുമോനും 2 സ്നേഹിതന്മാരും കൂടി ഒരു സൈക്കിളില്‍ പോവുകയായിരുന്നു, അപ്പോള്‍ ഒരു പോലീസ്കാരന്‍ കൈ കാണിച്ചു.
റ്റിന്‍റുമോന്‍; "പ്പഫ.....പുല്ലെ...ഇപ്പോള്‍ തന്നെ 3 പേര്‍ ആയി"

-------------------------------------------------------------------------------------------------------------------------------------------------------------------

ബസ്സില്‍ വടികുത്തി നില്‍ക്കുന്ന ഒരു വയസ്സന്‍ റ്റിന്‍റുമോനോട്" മോന്‍ എന്നെയൊന്നു സഹായിക്കണം"

റ്റിന്‍റുമോന്‍" "ആ വടിയിങ്ങു തന്നേക്ക് ഞാന്‍ പിടിച്ചേക്കാം"

--------------------------------------------------------------------------------------------------------------------------------------------------------------------------

പള്ളീലച്ചന്‍: ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ നമ്മെളെല്ലാരും പോണം റ്റിന്‍റുമോനെ"

റ്റിന്‍റുമോന്‍: ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ മോളി മാത്രം പോയാല്‍ പോരെ അച്ചോ?"

=================================================================

സിഗരറ്റ് വലിച്ചു നടക്കുന്ന റ്റിന്‍റുമോനോട് പള്ളീലച്ചന്‍: "എടുത്താല്‍ പൊന്താത്തതാണല്ലോടാ നിന്‍റെ ചുണ്ടത്ത്"

റ്റിന്‍റുമോന്‍: "എടുത്താല്‍ പൊന്താത്തതോണ്ടാണച്ചാ വലിച്ചോണ്ട് നടക്കുന്നത്"

=================================================================

അച്ചന്‍: "നീ ഇന്നലെ കുടിച്ചു ബോധമില്ലതെയാണു വീട്ടില്‍ വന്നു കയറിയത്"

റ്റിന്‍റുമോന്‍: " എല്ലം ചീത്ത കൂട്ടുകെട്ടുകള്‍ കാരണമാ അച്ചാ, ആകെ 5 ബീര്‍ 5 കൂട്ടുകാര്‍, അതില്‍ 4 പേരും കുടിക്കില്ല പിന്നെ ഞാന്‍ എന്തോന്ന് ചെയ്യാനാ."

=================================================================


അച്ചന്‍: "നിന്നെ പള്ളീലച്ചന്‍ ആക്കമെന്നു ഞാന്‍ നേര്‍ച്ച നേര്‍ന്നു"

റ്റിന്‍റുമോന്‍: " ചതിച്ചല്ലോ അച്ചാ എന്‍റെ മോനെ പള്ളീലച്ചന്‍ ആക്കാമെന്ന് ഞാനും നേര്‍ച്ച നേര്‍ന്നു"

=================================================================
അച്ചന്‍: പരീക്ഷയില്‍ നീ തോറ്റാല്‍ പിന്നെ നീ എന്നെ അച്ചാ എന്നു വിളിച്ചേക്കരുത്"
കുറച്ച് ദിവസം കഴിഞ്ഞ്
അച്ചന്‍: "എന്തായെടാ റിസള്‍ട്ട്?"
റ്റിന്‍റുമോന്‍: "അളിയാ സോറീടാ.........എല്ല സബ്ജക്റ്റിലും തോറ്റു മച്ചൂ...."
=================================================================

റ്റിന്‍റുമോന്‍: "അച്ചാ...സ്കൂളീന്ന് ആ രാജേഷ് എന്നെ തല്ലി, ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചെന്ന് വരില്ല"
അച്ചന്‍: "നീ മാഷോട് പരഞ്ഞില്ലെ?"
റ്റിന്‍റുമോന്‍: "അവന്‍ തന്നെയാ ഈ രാജേഷ്"

=================================================================

റ്റിന്‍റു മോന്‍: "അപ്പുറത്തെ വീട്ടിലുള്ളവര്‍ എന്നെ ദൈവത്തെ പോലെയാ കാണുന്നത്"
അമ്മ: " അതു നിനക്കെങ്ങനെ അറിയാം?"
റ്റിന്‍റുമോന്‍: ഞാന്‍ അവരുടെ വീട്ടിലേക്ക് ചെന്നു കയറിയാല്‍ അവര്‍ എന്‍റെ ദൈവമേ നീ വന്നോ എന്നു ചോദിക്കുന്നത് കേള്‍ക്കാം."
=================================================================
റ്റിന്‍റുമോന്‍: "ഐ ലവ് യു"
പെണ്‍കുട്ടി: "എന്‍റെ കാലില്‍ ചെരിപ്പുണ്ട്"
റ്റിന്‍റുമോന്‍: "എന്‍റെ ഹ്യദയം അമ്പലമല്ല കയറി പോന്നോളൂ"

=================================================================


ടീച്ചര്‍ : ചൂടാക്കുമ്പോള്‍ ഖരവസ്തായി മാറുന്ന ദ്രാവകം ?
ടിന്റുമോന്‍ : ദോശ

=================================================================

ടീച്ചര്‍ : “ഈ ക്ലാസ്സില്‍ മണ്ടന്മാര്‍ ഉണ്ടെങ്കില്‍ എഴുന്നേറ്റു നില്‍ക് ”

ആരും എഴുന്നേറ്റില്ല . 10 സെക്കന്റ്‌ കഴിഞ്ഞപ്പോള്‍ ടിന്റുമോന്‍ എഴുന്നേറ്റു .

ടീച്ചര്‍ : “ഓഹോ … നെ മണ്ടനാണോ ?”

ടിന്റുമോന്‍ : “ടീച്ചര്‍ ഒറ്റയ്ക്ക് നില്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി

=================================================================


മലയാളം പരീക്ഷ എഴുതികൊണ്ടിരിക്കുന്ന ടിന്റുമോന്‍

ചോദ്യം : പ്രശസ്ത കവയത്രി സുഗതകുമാരിയുമായുള്ള ഒരു അഭിമുഖം എഴുതുക

ടിന്റുമോന്‍ ഇങ്ങന്നെ എഴുതി …..

ഞാന്‍ : നമസ്തേ ടീച്ചര്‍ . ഞാന്‍ ടീചെരുമായി ഒരു അഭിമുഖം നടത്താന്‍ വന്നതാണ്

സുഗതകുമാരി : സമയമില്ല മോനെ ..പോയിട്ട് പിന്നെ വരൂ .

ഞാന്‍ : ശരി ടീച്ചര്‍
=================================================================

"ഹലോ .ഹിന്ദി മാഷ്‌ ന്റെ വീടല്ലേ? അദ്ദേഹം ഉണ്ടോ?"

"ഇല്ല.അദ്ദേഹം ബൈക്കില്‍ നിന്നും വീണു കൈയും കാലും ഒടിഞ്ഞു ആസ്പത്രിയിലാനല്ലോ.ആരാ വിളിക്കുന്നത്‌?"
ഫോണ്‍ വയ്ക്കുന്ന ശബ്ദം

കുറെ കഴിഞ്ഞു വീണ്ടും "ഹലോ .ഹിന്ദി മാഷ്‌ ന്റെ വീടല്ലേ? അദ്ദേഹം ഉണ്ടോ?"
"ഇല്ല.അദ്ദേഹം ബൈക്കില്‍ നിന്നും വീണു കൈയും കാലും ഒടിഞ്ഞു ആസ്പത്രിയിലാനല്ലോ.ആരാ ?"

ഫോണ വയ്ക്കുന്ന ശബ്ദം
ആറേഴു വട്ടം ഇത് ആവര്‍ത്തിച്ചു.വീട്ടുകാരിയുടെ ക്ഷമ കെട്ടു

"നീ ആരാടാ ചെറുക്കാ.കുറെ നേരമായി വിളിക്കുന്നു.അപ്പോഴെല്ലാം ഞാന്‍ പറയുന്നു.മാഷ്‌ കയ്യും കാലും ഒടിഞ്ഞു ആസ്പത്രിയിലാണെന്ന്.എന്താ നിന്‍റെ ഉദ്ദേശം?"

"ആന്റീ ഇത് ഞാനാ ടിന്റുമോന്‍.ആന്റീടെ അങ്ങേരുണ്ടല്ലോ.എന്നും എന്നെ തല്ലും.അങ്ങേരു കയ്യും കാലും ഒടിഞ്ഞു കിടക്കുവാണെന്ന് എനിക്കറിയാം .എന്നാലും വീണ്ടും വീണ്ടും അത് കേള്‍ക്കുമ്പോള്‍ എന്താ ഒരു സുഖം !അത് കൊണ്ടാ വീണ്ടും വീണ്ടും വിളിക്കുന്നത്‌.എങ്ങനെ?ഒരുമാസമെങ്കിലും കിടക്കുവോ?"
=================================================================

സണ്‍‌ഡേ സ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥി എന്ന നിലയില്‍ ബിഷപ്പ് ഹൌസില്‍ ടിന്റുമോന് ക്ഷണം കിട്ടി .അരമനയിലേക്കു കയറി ചെന്നപ്പോള്‍ എതിരെ വരുന്നു തിരുവനന്തപുരംകാരനായ ഒരു വികാരി അച്ചന്‍. .ക്രിസ്തീയ മര്യാദ അനുസരിച്ചു ടിന്റുമോന്‍ "ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ "എന്ന് പറഞ്ഞു .അപ്പോള്‍ ആ അച്ചന്‍ "ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ 'എന്ന് പറയേണ്ടതിനു പകരം 'എപ്പോ സ്തുതി എന്ന് ചോദിച്ചാല്‍ മതി ' എന്ന് പറഞ്ഞു.ടിന്റുമോന് അത് ഇഷ്ടമായില്ല. ടിന്റുമോന്‍ നേരെ തിരുവനന്തപുരത്തുകാരനായ ബിഷോപ്പിനെ കണ്ടു .വികാരി അച്ഛന്റെ മര്യാദ കുറഞ്ഞ പ്രതിവചനത്തെ പറ്റി പരാതി പറഞ്ഞു. ഒരു നടപടി എടുക്കണം എന്ന് വിനയത്തോടെ ആവശ്യപ്പെട്ടു.ഉടന്‍ വന്നു ബിഷോപ്പിന്റെ മറുപടി
"എപ്പം എടുത്തെന്ന് ചോദിച്ചാ മതി "
=================================================================

സ്കൂളിലെ സ്പോര്‍ട്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി ടിന്റുമോന്‍ നൂറു മീറ്റര്‍ ഒട്ടത്തിനായി ട്രാക്കില്‍ നില്‍ക്കുന്നു.ആകെ നാല് പേരാണ്."റെഡി വോണ്‍ ടൂ ത്രീ..."വെടി മുഴങ്ങി.മൂന്ന്‌ പേര്‍ ഓട്ടം തുടങ്ങി. ടിന്റുമോന്‍ അനങ്ങാതെ നില്‍പ്പാണ്. "എന്താടാ നീ ഒടതിരുന്നത്?"
അതെങ്ങനെയാ .എന്‍റെ നമ്പര്‍ നാലല്ലേ? " ടിന്റുമോന്റെ മറുപടി
=================================================================
കവിളില്‍ ബാന്‍ടെജും ആയി നില്‍ക്കുന്ന ടിന്റുമോനോട് അത് വഴി വന്ന ഒരു സ്നേഹിതന്‍ :'എന്താ ടിന്റുമോനെ ? എന്ത് പറ്റി ? ആരെങ്കിലും അടി പറ്റിച്ചോ?
ടിന്റുമോന്‍ :എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് ക്ഷമ ചോദിച്ചതാ ..
സ്നേഹിതന്‍ : ക്ഷമ ചോദിച്ചാല്‍ ആരെങ്കിലും അടിക്കുമോ ?
ടിന്റുമോന്‍"അവള് തിരുവനതപുരതുകാരി അല്ലായിരുന്നു.ഞാന്‍ അവളോട്‌ 'എന്റൂടെ (entoode') പൊറുക്കണം എന്നൊന്ന് പറഞ്ഞതേയുള്ളൂ.പറഞ്ഞു തീരും മുന്‍പ് അടിയും കിട്ടി "
=================================================================

ഇഷ്ടപെട്ട പെണ്ണിനോട് ഇഷ്ടമാണെന്ന് കഷ്ടപ്പെട്ട് പറയുമ്പോള്‍
ഇഷ്ടമല്ലെന്നു ആ ദുഷ്ട പറഞ്ഞാല്‍
നഷ്ടപെടുന്നതിന്റെ വേദന കഷ്ടപ്പെട്ട് ഇഷ്ടപെടുന്നവനെ അറിയൂ ...
കവി ടിന്റുമോന്‍=================================================================

ടീച്ചര്‍ : “ടിന്റുമോനെ .. ഇത്തവണയും നിനക്ക് geography-ക്ക് മൊട്ട പൂജ്യം ആണ് . നീ എന്താപഠിക്കാത്തത് ?”

ടിന്റുമോന്‍ : “അച്ഛന്‍ പറയാറുണ്ട് . ലോകം അനുദിനം മാറികൊണ്ടിരിക്കുകയാണെന്ന്. ലോകം ഒന്ന് സെട്ട്ലെ ആയിക്കോട്ടെ .എന്നിട്ട് പഠിക്കാം !”
=================================================================

ടീച്ചര്‍ : ലോകം അവസാനിക്കുന്ന ദിവസം ഭയങ്കര ഇടിയും മിന്നലും ഉണ്ടാകും ..
.
ടിന്റുമോന്‍ : അന്ന് സ്കൂള്‍ ഉച്ചക്ക് വിടുമോ ടീച്ചറെ ?
=================================================================



ടിന്റുമോന്‍ : ഞാന്‍ നിന്റെ വീട്ടില്‍ പോയിരുന്നു ,നമ്മുടെ കല്യാണം നടക്കുമെന്ന് തോന്നുന്നില്ല …
ടിന്റുമോള്‍ :ഇണ്ട , അച്ഛനെ കണ്ടോ ?
ടിന്റുമോന്‍ : ഇല്ല , നിന്റെ അനിയത്തിയെ കണ്ടു .

=================================================================

ടീച്ചര്‍- ഭാവിയില്‍ ആരാകാനാണ് നിങ്ങളാഗ്രഹിക്കുന്നത് ?
ടുട്ടുമോന്‍- എനിക്കു ഡോക്ടറാകണം
ചിഞ്ചുമോള്‍- എനിക്ക് ഒരമ്മയാകണം
ടിന്‍റുമോന്‍- എനിക്ക് ചിഞ്ചുമോളെ സഹായിച്ചാല്‍ മതി..
=================================================================
ഭാര്യയുമായി പിണങ്ങിയ ടിന്‍റുമോന്‍ ഓഫിസില്‍ ചെന്നിട്ടു ഫോണ്‍ വിളിച്ചു- അത്താഴത്തിനെന്താ ?
ഭാര്യ- വിഷം
ടിന്‍റുമോന്‍- ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!
=================================================================
ഗര്‍ഭിണിയായ സ്ത്രീയ്‍ക്ക് ചോര കൊടുത്ത ടിന്‍റുമോന്‍ പ്രസവശേഷം കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയുടെ ഭര്‍ത്താവിനോട്-
നന്നായി നോക്കണം കേട്ടോ.. എന്‍റെ ചോരയാ !!
=================================================================
പഠനത്തില്‍ മോശമായ ടിന്‍റുമോനെ ഉപദേശിക്കാനെത്തിയ വികാരിയച്ചന്‍- എല്ലാ മക്കളും അച്ഛന്‍മാരെപ്പോലെ പഠിച്ച് മിടുക്കന്‍മാരാകണം. നമ്മുടെ എസ്ഐ ജോര്‍ജിന്‍റെ അച്ഛന്‍ മുമ്പ് ഇവിടെ എസ്ഐ ആയിരുന്നു.. അതുപോലെ ഡോക്ടര്‍ശിവാദാസിന്‍റെ മകനാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടറായിരിക്കുന്നത്.. ടിന്‍റുമോനും നന്നായി പഠിച്ചാല്‍ അച്ഛന്‍റെ കസേരയില്‍ ഇരിക്കാം..
ടിന്‍റുമോന്‍- അപ്പോള്‍ അച്ചന്‍റെ മകനാണോ ഈ പള്ളിയിലെ അടുത്ത വികാരി ??
=================================================================
അച്ഛന്‍- നിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എവിടെടാ ?
ടിന്‍റുമോന്‍- അതു ‍ഞാന്‍ രാമുവിനു കൊടുത്തു
അച്ഛന്‍- എന്തിന് ??
ടിന്‍റുമോന്‍- അവന് അവന്‍റെ അച്ഛനെ ഒന്നു പേടിപ്പിക്കാനാ !
=================================================================
ഫാഷന്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ കയറി വന്ന ടിന്‍റുമോനോട് അച്ഛന്‍- പാവപ്പെട്ട കുട്ടികളാ, ഡ്രസ്സ് വാങ്ങാന്‍ പോലും കാശില്ലാത്തവരാ..
ടിന്‍റുമോന്‍- ഇതിലും പാവപ്പെട്ടവര്‍ വരുമ്പോള്‍ വിളിക്കണേ അച്ഛാ !!
=================================================================
ടീച്ചര്‍- ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.
ടിന്‍റുമോന്‍- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??
=================================================================
ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് കണ്ട ടിന്‍റുമോനോട് ടീച്ചര്‍- മിടുക്കന്‍.. എല്ലാവരും ടിന്‍റുമോനെ കണ്ടു പടിക്കണം.. വളരെ നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്‍റുമോന്‍ പ്രാര്‍ഥിച്ചേ ??
ടിന്‍റുമോന്‍- ഉറങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് !
=================================================================
ടീച്ചര്‍- എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്‍റുമോന് എന്താണ് പറയാനുള്ളത് ?
ടിന്‍റുമോന്‍- ഒന്നു കെട്ടിയ എന്‍റെ അച്ഛന്‍റെ കാര്യം കട്ടപ്പൊകയാ..അപ്പോള്‍ നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ??
=================================================================
വേലക്കാരി കുളിക്കുന്നത് എത്തിനോക്കുന്ന ടിന്‍റുമോനോട് അച്ഛന്‍- എന്തു കാണുവാടാ ഇവിടെ ??
ടിന്‍റുമോന്‍- ശ്‍ശ്‍ശ്‍.. അവള്‍ നമ്മുടെ സോപ്പ് എടുക്കുന്നുണ്ടോ എന്നു നോക്കുവാ !!
=================================================================

ടിന്‍റുമോന്‍റെ പ്രാര്‍ഥന- ദൈവമേ എന്നെ ഇന്ത്യയുടെ പ്രസിഡന്‍റ് ആക്കണേ..
അച്ഛന്‍- അതെന്തിനാടാ ??
ടിന്‍റുമോന്‍- ഞാന്‍ പരീക്ഷയ്‍ക്ക് അങ്ങനാ എഴുതിയത് !!
=================================================================
ജഡ്ജി- നാണമില്ലേ നിനക്ക് ? ഇത് മൂന്നാം തവണയാണ് കോടതിയില്‍ വരുന്നത് ?
ടിന്‍റുമോന്‍- തനിക്കില്ലേ നാണം ? താന്‍ ഡെയ്‍ലി വരുന്നുണ്ടല്ലോ ??
=================================================================
ടീച്ചര്‍- ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് കണ്ടു പിടിച്ചത് 1773ലാണ്
ടിന്‍റുമോന്‍- ദൈവം കാത്തു, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ചത്തുപോയേനെ !!
=================================================================
ടിന്‍റുമോന്‍- എന്‍റെ വല്യച്ചന്‍ മരിക്കുന്നതിനു മുന്നേ ആ തീയതിയും സമയവും ഒക്കെ അറിയാമായിരുന്നു
അപ്പുമോന്‍- നിന്‍റെ വല്യച്ചന്‍ ജോല്‍സ്യനായിരുന്നോ ??
ടിന്‍റുമോന്‍- ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു !!
=================================================================
ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്‍റുമോനോട് ഗിയറില്‍ പിടിച്ചിട്ട് പരിശീലകന്‍- ഫസ്റ്റ് എങ്ങോട്ടാ ?
ടിന്‍റുമോന്‍- ഫസ്റ്റ് നമുക്ക് മാമന്‍റെ വീട്ടില്‍ പോകാം..
=================================================================
ടിന്‍റുമോന്‍- ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചെന്നു വരില്ല !
അച്ഛന്‍- നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ ??
ടിന്‍റുമോന്‍- അവന്‍ തന്നെയാണീ രാജേഷ് !!
=================================================================
ടിന്‍റുമോന്‍- ആരാടാ തെണ്ടിപ്പട്ടി കഴുവേറീ, ഇരുട്ടത്ത് മറഞ്ഞ് നില്‍ക്കുന്നത് ?
ഇരുട്ടില്‍ നിന്ന്- ഇത് ഞാനാടാ നിന്‍റെ ചിറ്റപ്പന്‍
ടിന്‍റുമോന്‍- ചിറ്റപ്പന്‍ ക്ഷമിക്കണം, ഞാന്‍ അച്ഛനാണെന്നു കരുതി ചോദിച്ചതാ !!
=================================================================

ടീച്ചര്‍- വെള്ളം എല്ലാവരുടെയും വീട്ടിലുള്ളതാണല്ലോ.. ഇനി വെള്ളത്തിന്‍റെ ഫോര്‍മുല പറയൂ..
ടിന്‍റുമോന്‍- H2MgClNaClHNO3CaCO3Ca(OH)2SnTnHg NiHCl(COOH)O
ടീച്ചര്‍- എന്തുവാടാ ഇത് ?
ടിന്‍റുമോന്‍- എന്‍റെ വീട്ടില്‍ കോര്‍പറേഷന്‍ വെള്ളമാണ് ടീച്ചര്‍
=================================================================
ഇംഗ്ലിഷ് അധ്യാപകന്‍- ഡേ എന്നതിനുദാഹരണങ്ങള്‍ പറയുക.
മധു- ആനുവല്‍ ഡേ !
സതീഷ്- ബര്‍ത്ത് ഡേ !
ടിന്‍റുമോന്‍- എന്തുവാടേ ?
=================================================================
തപസ്സ് ചെയ്ത് ഈസ്വരനെ പ്രസാദിപ്പിച്ച ടിന്‍റുമോനോട് ദൈവം- വല്‍സാ നിനക്കെന്താണ് വേണ്ടത് ?
ടിന്‍റുമോന്‍- ദൈവമേ, എനിക്കൊരു ബാഗ് നിറയെ പണവും, ഒരു ജോലിയും, പിന്നെ ഒരു ലോഡ് പെണ്ണുങ്ങളെയും തരണേ..
ദൈവം- തഥാസ്തു !
അത് ഫലിച്ചു, ഇന്ന് ടിന്‍റുമോന്‍ ഒരു ലേഡീസ് ഒള്ളി ബസിലെ കണ്ടക്ടറാണ്.
=================================================================
അധ്യാപകന്‍- ടിന്‍റുമോന് നീന്തലറിയാമോ ?
ടിന്‍റുമോന്‍- ഇല്ല
അധ്യാപകന്‍- കഷ്ടം, പട്ടികള്‍ക്കു പോലും നീന്താനറിയാം, പട്ടി നിന്നെക്കാള്‍ എത്ര ഭേദമാണ് !
ടിന്‍റുമോന്‍- മാഷിനു നീന്താനറിയാമോ ?
അധ്യാപകന്‍- പിന്നേ, അറിയാം.
ടിന്‍റുമോന്‍- അപ്പോള്‍ പട്ടിയും മാഷും തമ്മിലെന്താ വ്യത്യാസം ?
=================================================================

ടിന്‍റുമോനടങ്ങുന്ന 50 പേരുടെ സംഘം തൃശൂര്‍ പൂരത്തിനു പോയി. അവിടെ വച്ച് ടിന്‍റുമോന്‍ കൂട്ടം തെറ്റിപ്പോയി.
അനൗണ്‍സ്മെന്‍റ് കൗണ്ടറില്‍ ചെന്ന് ടിന്‍റുമോന്‍ പറഞ്ഞു- ചേട്ടാ, എന്‍റെ കൂടെ വന്ന 49 പേരെ കാണാതെ പോയി !
കൗണ്ടറിലിരുന്നയാള്‍- 49 പേരെ കാണാതെ പോയെന്നോ ??
ടിന്‍റുമോന്‍- പിന്നെ ഞാനെന്താ പറയണ്ടേ ? എന്നെ കാണാതെ പോയെന്നോ ??
=================================================================
ടിന്റുമോന്‍ – അപ്പുറത്തെ വീട്ടുകാര്‍ എന്നെ ദൈവമായിട്ട കാണുന്നെ .
അമ്മ – അത് നിനക്കെങ്ങനെ മനസ്സിലായി ?
ടിന്റുമോന്‍ – ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ അവര് പറയുകയാ- “ദൈവമേ , നീ പിന്നെയും വന്നോ …!!!”
=================================================================
അച്ഛന്റെ മുന്‍പില്‍ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്‍- എന്താടാ, അച്ഛന്റെ മുന്‍പില്‍
നിന്നാണോ സിഗരറ്റ് വലിക്കുന്നത് ?
ടിന്റുമോന്‍ -അച്ഛനല്ലേ … പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !
=================================================================
ടീച്ചര്‍- കണ്ണ് കാണാത്തവരെ നമ്മള്‍ അന്ധന്‍ എന്ന് വിളിക്കും, അപ്പോള്‍ ചെവി കേള്‍ക്കാത്തവരെ എന്ത് വിളിക്കും ?
ടിന്റുമോന്‍ -ചെവി കേള്‍ക്കതവരെ അവന്റെ തന്തക്കു വരെ വിളിക്കാം ടീച്ചറേ !
=================================================================
കൊതുക് കടി കിട്ടിയ ടിന്റുമോന്‍ കൊതുകിനെ പിടിച്ചിട്ടു വെറുതെ വിട്ടു.
അപ്പുമോന്‍ -എന്താടാ അതിനെ കൊല്ലാതെ വിട്ടത് ?
ടിന്റുമോന്‍ – ഒന്നുമില്ലെങ്കിലും അവന്‍ എന്റെ ചോര അല്ലെഡാ !
=================================================================
ടീച്ചര്‍- ആപ്പിളും ഓറഞ്ചും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ?
ടിന്‍റുമോന്‍- ഓറഞ്ചിന്‍റെ നിറം ഓറ‍ഞ്ചാണ്, പക്ഷെ ആപ്പിളിന്‍റെ നിറം ആപ്പിളല്ല !
=================================================================
ടിന്‍റുമോന്‍ ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും ?
ഡോക്ടര്‍- ഒരു അഞ്ചു ലക്ഷം രൂപയാകും
ടിന്‍റുമോന്‍- പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?
=================================================================
അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍- അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു
അച്ഛന്‍- എന്റെ പേരിലോ ?
ടിന്റുമോന്‍- രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു
=================================================================
ടിന്റു മോന്റെ അപ്പൂപന്‍- അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ
ടിന്റുമോന്‍ – ആദ്യം അപ്പൂപ്പന്‍ പോയി ഒളിച്ചോ, അപ്പൂപ്പന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ രണ്ടാഴ്ച ലീവ് എടുത്തത്‌
=================================================================
അധ്യാപകന്‍ ടിന്‍റുമോനോട്- അടുത്ത പരീക്ഷയ്‍ക്ക് നീ 75 % മാര്‍ക്ക് വാങ്ങണം
ടിന്‍റുമോന്‍- ഞാന്‍ 100 % മാര്‍ക്ക് വാങ്ങും
അധ്യാപകന്‍- സീരിയസ്സായിട്ടൊരു കാര്യം പറയുമ്പോള്‍ തമാശ പറയല്ലേ..
ടിന്‍റുമോന്‍- നായിന്‍റെ മോനേ.. ആരാ ആദ്യം തമാശ പറഞ്ഞത് ??
=================================================================
ടിന്‍റുമോന്‍റെ തിയറി-
തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍,
പൊന്നോല തുമ്പീ, പൂവാലി തൂമ്പീ, ആട്.. ആട് നീ ആടാട് !
=================================================================
വാര്‍ഷികപരീക്ഷക്ക് ഒറ്റ ചോദ്യത്തിനും ഉത്തരമറിയാതെ ഒടുവില്‍ ഉത്തരക്കടലാസില്‍ ടിന്‍റുമോന്‍ ഇങ്ങനെ എഴുതി വച്ചു
-ഒറ്റ തന്തയ്‍ക്കു പിറന്നവനാണെങ്കില്‍ ജയിപ്പിക്കെടാ !!
=================================================================
ടീച്ചര്‍ – ശ്രീ കൃഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു, ഇതില്‍ നിന്നും എന്തു മനസിലാക്കാം ?
ടിന്റുമോന്‍ – അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു !!
=================================================================
ടിന്റുമോന്‍ – ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു,
ചുമ്മാ വിളിച്ചതാ.. കൂടെ ഇറങ്ങി പോന്നു !!
=================================================================
ടിന്‍റുമോന്‍റെ അമ്മ വീട്ടില്‍ വച്ച് ഫേഷ്യല്‍ ചെയ്യുന്നത് കണ്ട് ടിന്‍റുമോന്‍- എന്താ അമ്മേ ഇത് ?
അമ്മ- സൗന്ദര്യമുണ്ടാകാന്‍ വേണ്ടി ചെയ്യുന്നതാണ് മോനേ !
കുറച്ചു കഴിഞ്ഞ് അമ്മ ക്രീം തുടച്ചു കളയുന്നത് കണ്ട് ടിന്‍റുമോന്‍- ഇത്ര പെട്ടെന്നു തോല്‍വി സമ്മതിച്ചോ ?
=================================================================
ആദ്യമായി അമ്പലത്തിലെ വഴിപാട് കൗണ്ടറിലെത്തിയ ടിന്‍റുമോന്‍ ക്യൂവില്‍ മുന്നില്‍ നില്‍ക്കുന്നയാള്‍ പറയുന്നത് ശ്രദ്ധിച്ചു-
ശംഭു, തിരുവാതിര, ഒരു പാല്‍പ്പായസം..
തന്‍റ ഊഴമായപ്പോള്‍ ടിന്‍റുമോന്‍- ഹാന്‍സ്, ബ്രേക്ക് ഡാന്‍സ്, ഒരു ചിക്കന്‍ ബിരിയാണി
=================================================================
ബസ്സില്‍ കണ്ടക്ടര്‍- നീയെന്താടാ എന്നും ഡോറിന്‍റെ പിന്നില്‍ നില്‍ക്കുന്നത് ? നിന്‍റെ അച്ഛനെന്താ വാച്ച് മാനാണോ ?
ടിന്‍റുമോന്‍- നീയെന്തിനാ എന്നോടെന്നും ചില്ലറ ചോദിക്കുന്നത് ? നിന്‍റെ അച്ഛനെന്താ പിച്ചക്കാരനാണോ ?
=================================================================
ടിന്‍റുമോന്‍- അച്ഛാ, നാളെ സ്കൂളിലൊരു ചെറിയ പിടിഎ മീറ്റിങ് ഉണ്ട്
അച്ഛന്‍- ചെറിയ പിടിഎ മീറ്റിങ്ങോ ??
ടിന്‍റുമോന്‍- അതെ, അച്ഛനും ഞാനും പ്രിന്‍സിപ്പളും മാത്രം !!
=================================================================
100 രൂപയ്‍ക്ക് എന്തു വാങ്ങിയാലും ഒരു സാരി ഫ്രീ എന്ന ബോര്‍ഡ് കണ്ട് ടിന്‍റുമോന്‍ കടയില്‍ കയറി. കടക്കാര്‍ ടിന്‍റുമോനെ പിടിച്ചു പുറത്താക്കി. ടിന്‍റുമോന്‍ കടയ്‍ക്കെതിരേ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നു. പരാതി വാങ്ങി
വച്ച ശേഷം എസ്ഐ- അല്ല 100 രൂപയ്‍ക്ക് എന്തു സാധനമാണ് ടിന്‍റുമോന്‍ അവിടെ നിന്ന് വാങ്ങിയത് ?
ടിന്‍റുമോന്‍- ചില്ലറ !!
=================================================================